Ramayana Masam 2020| ശ്രീരാമപട്ടാഭിഷേകം പ്രമേയമാക്കി 35 രൂപങ്ങള്‍ ഒറ്റവിളക്കിൽ; അദ്ഭുതമായി രാമായണ വിളക്ക്

Last Updated:
കുഞ്ഞിമംഗലത്തിന്റെ വിളക്കുപരമ്പരയിലേക്ക് രാമായണ വിളക്കിനെ കൊണ്ടുവന്നത് കുഞ്ഞിമംഗലം നാരായണനാണ്.
1/11
 ശിൽപകലയിലെ അത്ഭുതങ്ങളിൽ ഒന്നാണ് രാമായണവിളക്ക്. ശ്രീരാമപട്ടാഭിഷേകം പ്രമേയമാക്കി 35 രൂപങ്ങളാണ് ഒറ്റവിളക്കിൽ പയ്യന്നൂർ കുഞ്ഞിമംഗലം നാരായണൻ വാർത്തെടുത്തത്.
ശിൽപകലയിലെ അത്ഭുതങ്ങളിൽ ഒന്നാണ് രാമായണവിളക്ക്. ശ്രീരാമപട്ടാഭിഷേകം പ്രമേയമാക്കി 35 രൂപങ്ങളാണ് ഒറ്റവിളക്കിൽ പയ്യന്നൂർ കുഞ്ഞിമംഗലം നാരായണൻ വാർത്തെടുത്തത്.
advertisement
2/11
 കുഞ്ഞിമംഗലത്തെ ലക്ഷ്മി വിളക്കുപോലെ രാമായണ വിളക്കും വളരെ വേഗം ശ്രദ്ധേയമായി.
കുഞ്ഞിമംഗലത്തെ ലക്ഷ്മി വിളക്കുപോലെ രാമായണ വിളക്കും വളരെ വേഗം ശ്രദ്ധേയമായി.
advertisement
3/11
 പ്രകാശത്തിന്റെ ഗ്രാമമാണ് കുഞ്ഞിമംഗലം. കൊടിവിളക്കും കെടാവിളക്കും കവരവിളക്കും തൂക്കുംവിളക്കും ലക്ഷ്മി വിളക്കും പിന്നെ വാസ്തുവിളക്കും.
പ്രകാശത്തിന്റെ ഗ്രാമമാണ് കുഞ്ഞിമംഗലം. കൊടിവിളക്കും കെടാവിളക്കും കവരവിളക്കും തൂക്കുംവിളക്കും ലക്ഷ്മി വിളക്കും പിന്നെ വാസ്തുവിളക്കും.
advertisement
4/11
 കുഞ്ഞിമംഗലം പതിറ്റാണ്ടുകൾക്കപ്പുറത്തു നിന്നു കൊളുത്തിയതാണ് പ്രാർത്ഥനയുടെ ഈ നിറദീപങ്ങൾ.
കുഞ്ഞിമംഗലം പതിറ്റാണ്ടുകൾക്കപ്പുറത്തു നിന്നു കൊളുത്തിയതാണ് പ്രാർത്ഥനയുടെ ഈ നിറദീപങ്ങൾ.
advertisement
5/11
 കുഞ്ഞിമംഗലത്തിന്റെ വിളക്കുപരമ്പരയിലേക്ക് രാമായണ വിളക്കിനെ കൊണ്ടുവന്നത് കുഞ്ഞിമംഗലം നാരായണനാണ്.
കുഞ്ഞിമംഗലത്തിന്റെ വിളക്കുപരമ്പരയിലേക്ക് രാമായണ വിളക്കിനെ കൊണ്ടുവന്നത് കുഞ്ഞിമംഗലം നാരായണനാണ്.
advertisement
6/11
 35 രൂപങ്ങളാണ് ഒന്നിച്ചു വിളക്കിച്ചേർത്തത്. ശ്രീരാമ പട്ടാഭിഷേകമായിരുന്നു പ്രമേയം.
35 രൂപങ്ങളാണ് ഒന്നിച്ചു വിളക്കിച്ചേർത്തത്. ശ്രീരാമ പട്ടാഭിഷേകമായിരുന്നു പ്രമേയം.
advertisement
7/11
 നടുക്ക് രാമനും ലക്ഷ്ണനും സീതയും. ഇരുവശങ്ങളിൽ നാരദരും വസിഷ്ഠനും. വിളക്കിന് ഇരുവശത്തും ദ്വാരപാലകരെപ്പോലെ രണ്ടു വ്യാളീരൂപങ്ങളും.
നടുക്ക് രാമനും ലക്ഷ്ണനും സീതയും. ഇരുവശങ്ങളിൽ നാരദരും വസിഷ്ഠനും. വിളക്കിന് ഇരുവശത്തും ദ്വാരപാലകരെപ്പോലെ രണ്ടു വ്യാളീരൂപങ്ങളും.
advertisement
8/11
 രാമായണവിളക്കിന്റെ ചങ്ങലപോലും വ്യത്യസ്തമാണെന്ന് നാരായണന്റെ മകൻ ചിത്രൻ കുഞ്ഞിമംഗലം പറയുന്നു. നിറമാലപോലെ പൂക്കൾ കെട്ടിയെടുത്തതുപോലെയാണ് ചങ്ങല.
രാമായണവിളക്കിന്റെ ചങ്ങലപോലും വ്യത്യസ്തമാണെന്ന് നാരായണന്റെ മകൻ ചിത്രൻ കുഞ്ഞിമംഗലം പറയുന്നു. നിറമാലപോലെ പൂക്കൾ കെട്ടിയെടുത്തതുപോലെയാണ് ചങ്ങല.
advertisement
9/11
 പ്രത്യേക വെങ്കലക്കൂട്ടിൽ തയ്യാറാക്കിയാണ് കുഞ്ഞിമംഗലം സ്‌കൂളിലെ അധ്യാപകനും ശിൽപിയുമായ നാരായണൻ ശിൽപം പൂർത്തിയാക്കിയത്.
പ്രത്യേക വെങ്കലക്കൂട്ടിൽ തയ്യാറാക്കിയാണ് കുഞ്ഞിമംഗലം സ്‌കൂളിലെ അധ്യാപകനും ശിൽപിയുമായ നാരായണൻ ശിൽപം പൂർത്തിയാക്കിയത്.
advertisement
10/11
 ഗജലക്ഷ്മി വിളക്കും നൃത്തഗണപതിയും ഇതേ ശിൽപിയുടെ ഭാവനയിലാണ് രൂപപ്പെട്ടത്.
ഗജലക്ഷ്മി വിളക്കും നൃത്തഗണപതിയും ഇതേ ശിൽപിയുടെ ഭാവനയിലാണ് രൂപപ്പെട്ടത്.
advertisement
11/11
 കുഞ്ഞിമംഗലം നാരായണൻ പത്തുവർഷം മുൻപ് അന്തരിച്ചതോടെ മകൻ ചിത്രനാണ് കലാപാരമ്പര്യത്തിന്റെ തുടർച്ച ഏറ്റെടുക്കുന്നത്. ലോകമെങ്ങുനിന്നും രാമായണവിളക്കിനായി ഇന്നും നിരവധിപേരാണ് വിളിക്കുന്നത്.
കുഞ്ഞിമംഗലം നാരായണൻ പത്തുവർഷം മുൻപ് അന്തരിച്ചതോടെ മകൻ ചിത്രനാണ് കലാപാരമ്പര്യത്തിന്റെ തുടർച്ച ഏറ്റെടുക്കുന്നത്. ലോകമെങ്ങുനിന്നും രാമായണവിളക്കിനായി ഇന്നും നിരവധിപേരാണ് വിളിക്കുന്നത്.
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement