ശിൽപകലയിലെ അത്ഭുതങ്ങളിൽ ഒന്നാണ് രാമായണവിളക്ക്. ശ്രീരാമപട്ടാഭിഷേകം പ്രമേയമാക്കി 35 രൂപങ്ങളാണ് ഒറ്റവിളക്കിൽ പയ്യന്നൂർ കുഞ്ഞിമംഗലം നാരായണൻ വാർത്തെടുത്തത്.
2/ 11
കുഞ്ഞിമംഗലത്തെ ലക്ഷ്മി വിളക്കുപോലെ രാമായണ വിളക്കും വളരെ വേഗം ശ്രദ്ധേയമായി.
3/ 11
പ്രകാശത്തിന്റെ ഗ്രാമമാണ് കുഞ്ഞിമംഗലം. കൊടിവിളക്കും കെടാവിളക്കും കവരവിളക്കും തൂക്കുംവിളക്കും ലക്ഷ്മി വിളക്കും പിന്നെ വാസ്തുവിളക്കും.
4/ 11
കുഞ്ഞിമംഗലം പതിറ്റാണ്ടുകൾക്കപ്പുറത്തു നിന്നു കൊളുത്തിയതാണ് പ്രാർത്ഥനയുടെ ഈ നിറദീപങ്ങൾ.
രാമായണവിളക്കിന്റെ ചങ്ങലപോലും വ്യത്യസ്തമാണെന്ന് നാരായണന്റെ മകൻ ചിത്രൻ കുഞ്ഞിമംഗലം പറയുന്നു. നിറമാലപോലെ പൂക്കൾ കെട്ടിയെടുത്തതുപോലെയാണ് ചങ്ങല.
9/ 11
പ്രത്യേക വെങ്കലക്കൂട്ടിൽ തയ്യാറാക്കിയാണ് കുഞ്ഞിമംഗലം സ്‌കൂളിലെ അധ്യാപകനും ശിൽപിയുമായ നാരായണൻ ശിൽപം പൂർത്തിയാക്കിയത്.
10/ 11
ഗജലക്ഷ്മി വിളക്കും നൃത്തഗണപതിയും ഇതേ ശിൽപിയുടെ ഭാവനയിലാണ് രൂപപ്പെട്ടത്.
11/ 11
കുഞ്ഞിമംഗലം നാരായണൻ പത്തുവർഷം മുൻപ് അന്തരിച്ചതോടെ മകൻ ചിത്രനാണ് കലാപാരമ്പര്യത്തിന്റെ തുടർച്ച ഏറ്റെടുക്കുന്നത്. ലോകമെങ്ങുനിന്നും രാമായണവിളക്കിനായി ഇന്നും നിരവധിപേരാണ് വിളിക്കുന്നത്.