അമേരിക്കൻ പ്രസിഡന്റ് ഏറ്റവും ശക്തമായ അധികാര പദവി; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ലോകത്തിലെ ഏറ്റവും ശക്തമായ അധികാര പദവിയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം. പ്രധാന സാമ്പത്തിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റിന് ലഭിക്കുന്ന പരിഗണന വിശദീകരിക്കേണ്ട കാര്യമില്ല.
അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്തു. ആദ്യ ദിവസം വളരെ തിരക്കിലായിരുന്നു അദ്ദേഹം. ഈ സമയത്ത്, വൈറ്റ് ഹൗസിൽ തന്റെ മുൻഗാമിയായ ഡൊണാൾഡ് ട്രംപിന്റെ ചില ഉത്തരവുകൾ തിരുത്തി പുതിയ ഇറക്കുകയായിരുന്നു ജോ ബൈഡൻ. (Photo-News 18 English)
advertisement
ലോകത്തിലെ ഏറ്റവും ശക്തമായ അധികാര പദവിയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം. പ്രധാന സാമ്പത്തിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റിന് ലഭിക്കുന്ന പരിഗണനയും ആനുകൂല്യങ്ങളുമെല്ലാം വിശദീകരിക്കേണ്ടതില്ല. എന്നാല്‍ ഈ സ്ഥാനത്ത് എത്തുന്ന ഒരാള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെന്ന് അറിയാത്തവരാണ് അധികവും.
advertisement
നാല് ലക്ഷം ഡോളറാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിവര്‍ഷ വേതനം. ഇന്ത്യൻ രൂപയിലെടുത്താൽ ഏകദേശം 2.91 കോടി രൂപ. വൈറ്റ് ഹൗസ് എന്ന ഔദ്യോഗിക വസതിയും ഒരു വിമാനവും ഹെലികോപ്റ്ററും ഔദ്യോഗിക കാറും തുടങ്ങി ഈ സ്ഥാനത്ത് എത്തുന്നവരെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ പലതാണ്. കാലാവധിക്കുശേഷം, പെൻഷൻ ലഭിക്കും. അമേരിക്കൻ പ്രസിഡന്റിന് തന്റെ ഭരണകാലത്തെ ചെലവുകൾക്കുള്ള ഭൂരിഭാഗം തുകയും സ്റ്റേറ്റ് ട്രഷറിയിൽ നിന്ന് തന്നെ ലഭിക്കുന്നു. (Photo-News 18 English)
advertisement
അമേരിക്കൻ പ്രസിഡന്റിന് ശമ്പളം കൂടാതെ 50,000 ഡോളർ (36 ലക്ഷം ഇന്ത്യൻ രൂപ) വാർഷിക അലവൻസായി ലഭിക്കും. ഇതിനുപുറമെ ഒരു ലക്ഷം ഡോളറിന് യാത്രാ അലവൻസും ലഭിക്കും. അമേരിക്കൻ പ്രസിഡന്റിന്റെ ശമ്പളത്തിന് നികുതി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അലവൻസുകൾക്ക് നികുതി ബാധകമല്ല(Photo-News 18 English)
advertisement
1800ലാണ് വൈറ്റ് ഹൗസ് നിര്‍മ്മിച്ചത്. ആറ് നിലകളുള്ള ഈ കെട്ടിടത്തിന്റെ വിസ്തൃതി 55000 സ്‌ക്വയര്‍ ഫീറ്റാണ്. 132 മുറികളും 35 ശുചിമുറികളും ഈ കെട്ടിടത്തിലുണ്ട്. ഇവിടെയൊരു ടെന്നിസ് കോര്‍ട്ടും സിനിമ തിയേറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തല്‍ക്കുളവും ഉണ്ട്. അഞ്ച് പാചകക്കാരും ഒരു സോഷ്യല്‍ സെക്രട്ടറിയും ചീഫ് കലിഗ്രാഫറും തുടങ്ങി ജീവനക്കാരുടെ നീണ്ട നിര തന്നെയുണ്ട്.
advertisement
2001 ൽ യുഎസ് പ്രസിഡന്റിന്റെ ശമ്പളം 2,00,000 ഡോളർ (1.45 കോടി രൂപ) ആയിരുന്നു. എന്നാൽ പിന്നീട് കോൺഗ്രസ് അത് ഇരട്ടിയാക്കി. കൂടാതെ 50,000 ഡോളർ അലവൻസുകളായും ചേർത്തു. എന്നിരുന്നാലും, ഡൊണാൾഡ് ട്രംപിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഒരു വലിയ ബിസിനസുകാരനെന്ന നിലയിൽ അദ്ദേഹം നേടിയ തുക കണക്കിലെടുക്കുമ്പോൾ ഈ ശമ്പളം വളരെ കുറവാണ്. ട്രംപിന്റെ ആസ്തി 3.1 ബില്യൺ ഡോളറാണെന്ന് ഫോർബ്സ് പറയുന്നു.
advertisement
ബ്ലെയര്‍ ഹൗസ് എന്നാണ് പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരത്തിന്റെ പേര്. ഇത് വൈറ്റ് ഹൗസിനേക്കാള്‍ വലിയ കെട്ടിടമാണ്. 70,000 സ്‌ക്വയര്‍ ഫീറ്റാണ് ഇതിന്റെ വലിപ്പം. 119 മുറികളുണ്ട്. 20 കിടപ്പുമുറികളുണ്ട്. 35 ശുചിമുറികളും നാല് ഡൈനിങ് റൂമുകളും ജിമ്മും പൂക്കടയും ഒരു ഹെയര്‍ സലൂണും ഇതിനകത്തുണ്ട്.
advertisement
അമേരിക്കന്‍ പൗരനും 14 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരമായി താമസിക്കുന്ന 35 വയസിലേറെ പ്രായമുള്ള ഒരാള്‍ക്കാണ് പ്രസിഡന്റാവാന്‍ കഴിയുക. നാല് ലക്ഷം ഡോളര്‍ ശമ്പളത്തിന് പുറമെ ചെലവുകള്‍ക്കായി 50000 ഡോളര്‍ വേറെയും നല്‍കും. നികുതിയടക്കേണ്ടാത്ത ഒരു ലക്ഷം ഡോളര്‍ യാത്രക്കായി നല്‍കും.
advertisement
വൈറ്റ് ഹൗസ് മോടിപിടിപ്പിക്കുന്നതിന് പ്രസിഡന്റിനും കുടുംബത്തിനും 1,00,000 ലക്ഷം ഡോളർ അലവൻസ് ലഭിക്കുന്നു. ബരാക് ഒബാമ പ്രസിഡന്റായപ്പോൾ അദ്ദേഹം ഈ ഫണ്ടുകൾ ഉപയോഗിച്ചില്ല. മറിച്ച് ഈ തുക മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ട്രംപ് പ്രസിഡന്റായപ്പോൾ പുതിയ ഫർണിച്ചർ, മതിൽ അലങ്കാരങ്ങൾക്കായി തുക ചെലവിട്ടുവെന്നാണ് വിവരം.
advertisement
അമേരിക്കൻ പ്രസിഡന്റ് സാധാരണയായി അവധിക്കാലം ചെലവിടാനായി മേരിലാൻഡിലെ ക്യാമ്പ് ഡേവിഡിലേക്ക് പോകാറുണ്ട്. ഇവിടെ പ്രസിഡന്റിന് പ്രത്യേക ആഢംബര ഔദ്യോഗിക വസതിയുണ്ട്. ജിം, സ്വിമ്മിംഗ് പൂൾ, എയർക്രാഫ്റ്റ് ഹാംഗർ തുടങ്ങിയവയെല്ലാമുണ്ട്.
advertisement
എയര്‍ ഫോഴ്‌സ് വണ്‍ എന്നാണ് പ്രസിഡന്റിന്റെ വിമാനത്തിന്റെ പേര്. നൂതന സാങ്കേതിക വിദ്യയുള്ള ഈ വിമാനം അടിയന്തിര ഘട്ടത്തില്‍ ആക്രമണത്തിനും സജ്ജമാണ്. ആകാശത്തില്‍ വച്ച് ഇതിനകത്ത് ഇന്ധനവും നിറയ്ക്കാം. മറൈന്‍ വണ്‍ എന്നാണ് പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന്റെ പേര്. ഇതിന് അകമ്പടിയായി അഞ്ച് ഹെലികോപ്റ്ററുകളും ഉണ്ടാവും.
advertisement