ഊണിനേക്കാൾ പ്രിയം ഹോട്ടലിലെ സ്പെഷ്യൽ ഐറ്റങ്ങൾക്കാണ്. ബീഫ് ഫ്രൈ, പൊട്ടി, മീൻകറി, മീൻവറ്റിച്ചത്, മീൻപൊരിച്ചത്, കക്കയിറച്ചി, ചെമ്മീൻ ഫ്രൈ തുടങ്ങിയ വിഭവങ്ങൾ ഏതും 30 രൂപയ്ക്ക് ലഭിക്കും. ഉച്ചയൂണ് മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്. ഒരു ദിവസം 400 ഊണവരെ ഇവിടെ വിൽക്കുന്നുണ്ട്. ഓർഡർ അനുസരിച്ച് പൊതികളാക്കിയും നൽകാറുണ്ട്. മൂന്ന് സ്ത്രീകളാണ് ഹോട്ടലിൽ ജോലിചെയ്യുന്നത്. ഊണിന് സർക്കാർ സബ്സിഡിയായി അഞ്ച് രൂപ ലഭിക്കും.
advertisement
ഭർത്താവ് ജയന് മാനസിക വെല്ലുവിളികൾ നേരിടേണ്ടി വന്നതോടെയാണ് പ്രസന്ന ഈ ഹോട്ടൽ തുടങ്ങിയത്. അന്ന് ആറും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളുമായി ഏകയായിരുന്ന പ്രസന്ന പിന്നീട് പാചകക്കാരിയായും ഹോട്ടലുകളിൽ സഹായിയായും ജോലി ചെയ്തു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു ദുരിതമായതോടെയാണേ പ്രസന്ന വീട്ടിൽ ഊണുമായി രംഗത്തെത്തി. തുടക്കത്തിൽ വീട്ടിൽ തന്നെയായിരുന്നു ഹോട്ടൽ. തിരക്ക് കൂടിയതോടെ വീടിന് അടുത്ത് ഷെഡ് പണിത് അവിടേക്ക് മാറി. മകൻ അനന്തുവും ഒപ്പമുണ്ട്. മൂത്ത മകൻ ജിഷ്ണു വെൽഡിങ് ജോലികൾ ചെയ്തുവരുന്നു.
കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ശരിയായ ഭക്ഷണം എല്ലാ ആളുകളെയും ലഭിക്കുന്നതിന് വേണ്ടിയാണ് സുഭിക്ഷ കേരളം മിഷൻ ആരംഭിച്ചത്. പ്രസന്നയുടെ രുചികരമായ ഭക്ഷണവും താങ്ങാവുന്ന വിലയുമാണ് ഈ സുഭിക്ഷയുടെ വിജയ രഹസ്യം. വിശന്നരായവർക്ക് ഹൃദയം തുറന്ന് ഭക്ഷണം നൽകുന്ന പ്രസന്നയുടെ കഥ നാട്ടുകാർക്കിടയിൽ ഏറെ പ്രശംസിക്കപ്പെടുന്നു. സാമ്പത്തിക പരിമിതികൾക്കിടയിലും കുടുംബത്തെ താങ്ങിനിർത്താനും സമൂഹത്തിന് ഒരു കൈത്താങ്ങ് നൽകാനും പ്രസന്ന നടത്തുന്ന ഈ സംരംഭം മറ്റുള്ളവർക്കും പ്രചോദനമാണ്.