Also read-‘കുണ്ടറ ജോണി സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ’; അനുസ്മരിച്ച് മോഹൻലാൽ
വില്ലൻ കഥാപാത്രങ്ങൾ നിറഞ്ഞുനിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. ഫാത്തിമ മാതാ കോളേജിലെ ഹിന്ദി വിഭാഗം അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ. എന്നാൽ വിവാഹ ശേഷം ഭാര്യ സ്റ്റെല്ലയ്ക്ക് നേരിടേണ്ടിവന്നത് വലിയ ചോദ്യങ്ങളായിരുന്നു. ഈ വില്ലനോടൊപ്പം എങ്ങനെ കഴിയുന്നു എന്നതായിരുന്നു. മിസ്സിന് പേടിയില്ലേ എന്നു തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് മടുക്കുന്ന തരത്തിലേക്ക് എത്തിയിരുന്നു. ഒരുദിവസം ഒരുവിദ്യാര്‍ത്ഥി ഈ ചോദ്യവുമായി ടീച്ചറുടെ അടുത്തു വന്നുപ്പോൾ ഞാന്‍ എന്തിനാ പേടിക്കുന്നത്. എന്റെ ഭര്‍ത്താവല്ലേ എന്ന് തിരിച്ചു മറുപടി പറഞ്ഞു. ഇതേസമയം ആ വിദ്യാർത്ഥിക്ക് തന്റെ ഭർത്താവിനെ പരിചയപ്പെടുത്തി കൊടുക്കാനും ടീച്ചർ മറന്നില്ല. ജോണി കുറച്ചുനേരം അവനുമായി സംസാരിച്ചു. ആ സന്തോഷത്തോടെ അവന്‍ ഓടിച്ചെന്ന് കൂട്ടുകാരോട് ഉച്ചത്തില്‍ പറഞ്ഞു എടാ പാവമാടാ പുള്ളി. ജോണിയെ നേരിട്ടറിയുന്നവര്‍ പറയുന്നതും ഇതേ കാര്യം തന്നെയാണ്.
advertisement