തുടര്‍ന്ന് വരന്റെ കൂട്ടരെ വധുവിന്റെ ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തു വരികയായിരുന്നു. പാനിപ്പറ്റ് സ്വദേശിയായ 20കളിലുള്ള യുവാവുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, ബരാത്ത് സംഘത്തിനൊപ്പമെത്തിയയാള്‍ക്ക് 40 വയസ്സ് പ്രായമുണ്ടായിരുന്നു. കൂടാതെ ഇയാള്‍ ഝജ്ജാര്‍ സ്വദേശിയുമായിരുന്നു.
തുടര്‍ന്ന് വധുവിന്റെ വീട്ടുകാരുടെ ചോദ്യം ചെയ്യലില്‍ നേരത്തെ വിവാഹം ഉറപ്പിച്ച വരന്റെ കാല് അപകടത്തില്‍ ഒടിഞ്ഞതായും തുടര്‍ന്ന് വിവാഹം ഇത്തരത്തില്‍ ക്രമീകരിക്കുകയായിരുന്നുവെന്നും വിവാഹ ദല്ലാളുമാര്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ വിശദീകരണം വധുവിന്റെ കുടുംബത്തിന് സ്വീകാര്യമായിരുന്നില്ല. ഉടന്‍ തന്നെ അവര്‍ ഈ വിവരം പോലീസിനെ വിളിച്ച് അറിയിച്ചു.
advertisement
ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് വ്യാജ വരനെയും ദല്ലാളുമാരയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ദല്ലാളുമാര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും തെറ്റായ വിവരങ്ങള്‍ നല്‍കിയതായും സുനില്‍ കുമാര്‍ ആരോപിച്ചു. വിവാഹവുമായി മുന്നോട്ട് പോകാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, അന്വേഷണത്തോട് സഹകരിക്കുമെന്നും അവര്‍ അറിയിച്ചു.
സംഭവത്തില്‍ വ്യാജ വരനെയും രണ്ട് ദല്ലാളുമാരെയും അറസ്റ്റു ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Summary: Bride and family in Uttar Pradesh shocked to see a groom who was 20 years older than the proposed man