സിനിമാ കഥയെ വെല്ലുന്ന പ്രണയകഥയാണ് ഇവരുടേത്. രണ്ടുപേരും അയൽവാസികളായിരുന്നു. വളരെ ചെറിയ പ്രായത്തിൽ ഇരുവർക്കും പരസ്പരം ഇഷ്ടമായി. പക്ഷെ അന്നത്തെ ജീവിത സാഹചര്യങ്ങൾ കാരണം ഇവർക്ക് ഒന്നിക്കാൻ സാധിച്ചിരുന്നില്ല. ഇരുവരും വെവ്വേറെ വിവാഹം കഴിച്ച് അവരവരുടെ ജീവിതം തുടങ്ങി. എന്നാൽ ആ ജീവിതത്തിൽ ഒരു ഘട്ടം എത്തിയപ്പോൾ രണ്ടുപേരും ഒറ്റക്കായി.
ജയപ്രകാശിന് രണ്ട് ആൺമക്കളും രശ്മിക്ക് രണ്ടുപെൺകുട്ടികളുമാണുള്ളത്. മക്കളായി മരുമക്കളായി കൊച്ചുമക്കളും ആയി. അവരെല്ലാവരും അവരുടെ ജീവിതത്തിലേക്ക് കടന്നപ്പോൾ ഒറ്റയ്ക്കായത് രശ്മിയും ജയപ്രകാശുമായിരുന്നു. എന്നാൽ വിധി ഇരുവർക്കും ആയി ഒരു പുതുജീവിതം ഒരുക്കി വച്ചു. അതിനു പിന്തുണ നൽകി രണ്ടുപേരുടെയും മക്കളും എത്തുകയും ചെയ്തു.
advertisement
അമ്മയെ വിവാഹം കഴിപ്പിച്ചിട്ടുവേണം ഞങ്ങൾക്ക് സന്തോഷിക്കാൻ എന്ന് പറയുന്ന മക്കൾ ആണ് ഇരുവർക്കും. ഏതു മക്കൾക്ക് കിട്ടും ഇത്തരമൊരു ഭാഗ്യമെന്നാണ് രശ്മിയുടെ മക്കൾ ചോദിക്കുന്നത്. വിവാഹത്തിന്റെയും മക്കളുടെ പ്രതികരണത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹശേഷം വയനാടിലേക്ക് ഹണിമൂൺ പോകാൻ ആണ് നവദമ്പതികളായ രശ്മിയുടെയും ജയപ്രകാശിന്റെയും തീരുമാനം.
വാർധക്യത്തിൽ ഒറ്റപ്പെടുന്ന അച്ഛനെയോ അമ്മയെയോ വിവാഹം കഴിപ്പിക്കാൻ മക്കൾ വിമുഖത കാണിക്കുന്ന ഈ കാലത്ത് രശ്മിയുടെയും ജയപ്രകാശിന്റെയും മക്കളുടെയും പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്. എല്ലാവരും ഈ മക്കളെപോലെ ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകം എന്തു മനോഹരമായേനെ എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
Summary: A wedding video is currently the talk of the town on social media. Reshmi (59) and Jayaprakash (60) have officially tied the knot in a heartwarming ceremony. Both are natives of Mundakkal, Kollam. What makes this wedding particularly special is that it was organized at the initiative of both their children. This union marks the culmination of a romance that first blossomed 40 years ago. After decades of waiting, the couple has finally united.
