ആനന്ദിന്റെ അമ്മ ഗീതാ നാരായണൻ മാർച്ച് 15നാണ് മരിച്ചത്. 16ന് രാവിലെ 7.45ന് ആനന്ദും സഹോദരൻ സൂര്യനാരായണനും കുടുംബസമേതം വിദേശത്ത് നിന്ന് കോഴിക്കോട് വിമാനമിറങ്ങി. വിദേശത്തുനിന്നുള്ളവർ വീട്ടിൽത്തന്നെ കഴിയണമെന്ന് നിർദേശമുള്ളതിനാൽ മരണാനന്തരച്ചടങ്ങുകൾക്കുള്ള സാധനങ്ങൾ ലഭിക്കാൻ പ്രയാസമായി. 13 ദിവസത്തേക്ക് പ്രത്യേക ചടങ്ങുകൾ നടത്തേണ്ടതുണ്ട്. പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകളിലും മറ്റും ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെയാണ് ദിവസവും ഫോൺവിളിച്ച് ആവശ്യങ്ങൾ തിരക്കുന്ന ജനമൈത്രി പൊലീസിനോട് സങ്കടം പറഞ്ഞത്.
advertisement
[NEWS]കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയതിന് ഗൃഹനാഥനെതിരെ കേസ്
[VIDEO]COVID 19| പ്രകൃതീ നിന്റെ വികൃതി എന്ത് തകൃതി; മൂന്നാം തവണയും വിവാഹം മാറ്റിവെച്ച് യുവമിഥുനങ്ങൾ
[NEWS]
സാധനങ്ങൾ വീട്ടിലെത്തിക്കാൻ പൊലീസും ചില കടക്കാരോട് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. സാധനങ്ങൾ വാങ്ങി ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ ടി നിറാസും യു പി ഉമേഷും ഓട്ടോ വിളിച്ചെങ്കിലും അവർ തലയൂരി. മടിച്ചുനിൽക്കാതെ
പൊലീസുകാർ ബൈക്കിൽ ഓല, കുരുത്തോല, തെങ്ങിൻപൂക്കുല, പൂജാ സാധനങ്ങൾ, പുഷ്പങ്ങൾ എന്നിവയൊക്കെയായി ചാലപ്പുറം ഗണപത് ഗേൾസ് ഹൈസ്‌കൂളിനു സമീപമുള്ള പ്രശാന്തിയെന്ന വീട്ടിലെത്തി. മുഖാവരണം ഉണ്ടെന്നതിന്റെമാത്രം ധൈര്യത്തിലാണ് ഇവർ എത്തിയത്. വാക്കുകളിലൊതുക്കാനാവാത്ത സന്തോഷത്തോടെയാണ് ആനന്ദ് രാമസ്വാമി ഈ അസാധാരണസഹായം സ്വീകരിച്ചത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");