മിഹാലിസ് 69 ലീവുകൾ എടുത്തെന്നും പത്ത് തവണ അദ്ദേഹം നേരത്തെ ഇറങ്ങിയെന്നും 13 തവണ മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ നീണ്ട ഇടവേള എടുത്തെന്നും കമ്പനിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ പോൾ ടുമി കോടതിയെ അറിയിച്ചു. ഇതിന് വ്യക്തമായ വിശദീകരണം നൽകാത്തതിനാലാണ് മിഹാലിസ് ബ്യൂനെങ്കോയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതെന്നും കമ്പനി അറിയിച്ചു.
advertisement
തന്റെ പ്രവൃത്തി ദിവസങ്ങളുടെ 20 ശതമാനവും മിഹാലിസ് ബ്യൂനെങ്കോ ലീവിൽ ആയിരുന്നു എന്നും ഇതുമൂലം സഹപ്രവർത്തകർക്ക് അധികമായി ജോലി ചെയ്യേണ്ടിവന്നെന്നും കമ്പനിയുടെ റീജിയണൽ ലോജിസ്റ്റിക്സ് മാനേജർ അറിയിച്ചു. ഈ വിഷയം മിഹാലിസുമായി പല തവണ സംസാരിച്ചെങ്കിലും ഇയാൾക്ക് ഒരു മാറ്റവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മിഹാലിസ് ബ്യൂനെങ്കോയുടെ അറ്റോർണി, കമ്പനിയുടെ മാനേജർ ഡെർമോണ്ട് ഷീഹാനെ ചോദ്യം ചെയ്തു. കമ്പനിയുടെ സിക്ക് ലീവ് പോളിസിക്കു കീഴിൽ 69 ദിവസത്തെ അവധിക്ക് അംഗീകാരമുണ്ടെന്ന് ഇയാൾ സമ്മതിച്ചു.
2021 ജൂൺ 4-ന്, മോശം പെരുമാറ്റം ആരോപിച്ച് ലിഡിൽ തന്നെ അന്യായമായി പുറത്താക്കിയതായും മിഹാലിസ് ബ്യൂനെങ്കോ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പല തവണ കഴിയേണ്ടി വന്നതിനാൽ, 69 ദിവസത്തെ അവധിയെടുക്കാൻ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കേറ്റ് ലഭിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. കമ്പനിയുടെ ഹാൻഡ്‌ബുക്കിൽ ഇത്രയും സിക്ക് ലീവ് എടുക്കുന്നതിന് പിഴയോ മറ്റ് നടപടികളോ പരാമർശിച്ചിട്ടില്ലെന്നും മിഹാലിസ് ചൂണ്ടിക്കാട്ടി. ഒടുവിൽ, നഷ്ടപരിഹാരമായി മിഹാലിസ് ബ്യൂനെങ്കോയ്ക്ക് 14,000 പൗണ്ട് (ഏകദേശം 14 ലക്ഷം രൂപ) നൽകാൻ കോടതി വിധിച്ചു.