മോസ്ക്കോ സ്വദേശിയായ ഇവലീന ഒരു വർഷത്തിനിടെ 199 നിയമ ലഘനങ്ങൾക്ക് പിഴ അടച്ചിരുന്നില്ലെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 199 നിയമ ലംഘനങ്ങളുടെ ആകെ പിഴ തുക എത്രയാണ് എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.എന്നാൽ ഏതാണ്ട് 2 കോടി ( 258,800 ഡോളർ) വിലയുള്ള ലംബോർഗിനി അവന്റർ അണ് താരത്തിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. ആദ്യമായാണ് തന്റെ ഒരു ആഡംബര വാഹനം ജപ്തി ചെയ്യുന്നതെന്നും പിഴ മൊത്തം അടച്ച് വാഹനം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും സംഭവത്തിന് ശേഷം ഇവലീന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
advertisement
ഇന്ത്യ ടൈസ് റിപ്പോർട്ട് ചെയ്തത് പ്രകാരം അമിത വേഗം, പാർക്കിംഗ്, റോഡിന് നടുവിലൂടെയുള്ള ഇരട്ട ലൈൻ മറികടക്കൽ, നിയമ പ്രകാരമല്ലാത്ത തിരിയലുകൾ എന്നിങ്ങനെയുള്ള 199 ട്രാഫിക്ക് നിയമ ലംഘനങ്ങളാണ് ഇവർ നടത്തിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ വലിയ സ്വാധീനമുള്ള താരമാണ് നസ്ടിയ ഇവലീന. എജൻ്റ് ഗേൾ എന്ന പേരിലുള്ള ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 18.7 മില്യൺ ഫോളോവേഴ്സാണുള്ളത്. ജനപ്രിയ റഷ്യൻ ട്രാവൽ ഷോ ആയ “ഒയ്റോൾ ഐ റഷ്ക്ക” എന്നതിലെ സഹ അവതാരക കൂടിയാണ് ഇവലീന. രാജ്യത്തുടനീളം വലിയ സ്വീകാര്യത ഈ പരിപാടിയിലൂടെ ഇവലീനക്ക് ലഭിച്ചിരുന്നു
Also Read ആറ് വിഷയങ്ങളിൽ യുജിസി-നെറ്റ് യോഗ്യത, റെക്കോർഡ് നേട്ടവുമായി അധ്യാപകൻ
മൂന്ന് വ്യത്യസ്ഥ മോഡലുകളിലാണ് ലംബോർഗിനി അവൻടേഡറുള്ളത്. എസ്, എസ് റോഡ്സ്റ്റാർ, പ്രീമിയം എസ് വി ജെ മോഡൽ എന്നിവയാണ് അവ. മികച്ച പവർ ലഭിക്കുന്നതിനായി 6.5 ലിറ്റർ വി 12 എഞ്ചിനാണ് ലംബോർഗിനി അവൻടേഡറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. 700 പിഎസ് പവർ സാധാരണ ഗതിയിൽ ലഭിക്കുമ്പോൾ പ്രീമിയം എസ് വി ജെ മോഡലുകൾക്ക് അവ 770 പിഎസ് വരെയാണ്. 690 Nm മുതൽ 720 Nm വരെയാണ് വി 12 മോട്ടോറുകളുടെ റോട്ടേഷണൽ ഫോഴ്സ്. 7 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർ ബോക്സുള്ള ലംബോർഗിനിക്ക് മണിക്കൂറിൽ 350 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാകും.
Also Read സാരിയുടുത്തുള്ള അഭ്യാസ പ്രകടനം; നർത്തകിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു
അടുത്തിടെ ബാംഗ്ലൂരിൽ ബൈക്ക് യാത്രികനെതിരെ ട്രാഫിക്ക് പൊലീസ് 42,000 രൂപ പിഴ ചുമത്തുകയും, തുടർന്ന് യാത്രക്കാരാൻ ബൈക്ക് ഉപേക്ഷിച്ച് കടന്ന് പോവുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വാഹന പരിശോധനക്കിടെ 77 നിയമ ലംഘനങ്ങൾ ബൈക്ക് യാത്രക്കാരൻ നടത്തിയിട്ടുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് ഇത്രയും വലിയ തുക പിഴയായി നൽകിയത്. സെക്കൻഡ് ഹാൻഡായി വാങ്ങിയ ബൈക്കിന് 30,000 രൂപ പോലും വിലയില്ലാത്തതിനാൽ യാത്രക്കാരാൻ ബൈക്ക് ഉപേക്ഷിച്ച് കടന്നു പോവുകയായിരുന്നു
