"പൂജ ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ അവരുടെ അന്തസ്സിന് വില കൽപ്പിക്കാതെ, ക്ലിക്ക് ലഭിക്കുന്നതിനായി ചില യൂട്യൂബർമാർ പകർത്തി പങ്കുവെക്കുന്നു. ഇതിന്റെ പേരിൽ പിന്നീട് സെലിബ്രിറ്റികൾക്ക് മാപ്പ് പറയേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. അന്ന രാജൻ ഒരു തെറ്റും ചെയ്തിട്ടില്ല. പൊതുജനങ്ങളോട് മാപ്പ് പറയേണ്ടത് ലജ്ജയില്ലാതെ ഇത്തരം ദൃശ്യങ്ങൾ പകർത്തിയ നട്ടെല്ലില്ലാത്ത ആ കൂട്ടരാണ്. നമ്മൾ ലജ്ജയില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്, ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു," മാധവ് കുറിച്ചു.
പൊങ്കാല ഇടുന്നതിനിടെ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അന്ന രാജനെതിരെ ചിലർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന്, തന്റെ വസ്ത്രധാരണമോ ഭാവങ്ങളോ ആരുടെയെങ്കിലും മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന വൈകാരികമായ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ശുദ്ധമായ ഭക്തിയോടെയാണ് താൻ പൊങ്കാലയിട്ടതെന്നും തന്റെ മനസ്സ് ആറ്റുകാലമ്മയ്ക്ക് അറിയാമെന്നും അന്ന പ്രതികരിച്ചിരുന്നു. അന്നയുടെ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് മാധവ് സുരേഷ് പിന്തുണ അറിയിച്ചത്.
advertisement
ആറ്റുകാൽ പൊങ്കാലയുടെ പുണ്യദിനത്തിൽ താൻ പങ്കെടുത്ത ദൃശ്യങ്ങളിലെ ചില ഭാഗങ്ങൾ മാത്രം എടുത്ത് മോശം വീഡിയോകളായി ചിലർ പ്രചരിപ്പിച്ചു. ഇതൊരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ല. ആ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിന്ന് ശ്രദ്ധ മാറ്റുന്ന തരത്തിലുള്ള ഇത്തരം പ്രചരണങ്ങൾ മനോവിഷമമുണ്ടാക്കി. ഈ വീഡിയോകൾ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നാണ് അന്ന കുറിച്ചത്.
