ഇത്തരത്തിൽ തന്റെ ഭർത്താവ് ക്വാറന്റൈൻ കാലയളവിൽ ചെയ്ത കാര്യം ടിക്-ടോക്കിലൂടെ പങ്കു വച്ചിരിക്കുകയായാണ് ഒരു യുവതി. ക്വാറന്റൈൻ സമയത്ത്, ഭർത്താവ് വീടിന്റെ ബേസ്മെന്റിൽ ഒരുക്കിയ റെന്റൽ സ്റ്റോറാണ് യുവതി വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഗ്ലാസ് വാതിൽ തുറന്നാണ് യുവതി കടയ്ക്കുള്ളിലേയ്ക്ക് കടക്കുന്നത്.
നിരവധി വീഡിയോ ടേപ്പുകൾ (ഡിവിഡി, ബ്ലൂ-റേ) അലമാരയിൽ അടുക്കി വച്ചിട്ടുണ്ട്. വെറുതെ ഇരുന്ന് മുഷിയാതിരിക്കാനാണ് അദ്ദേഹം ഇങ്ങനെ ഒരു കാര്യം ആരംഭിച്ചത്.
advertisement
മാത്രമല്ല അദ്ദേഹത്തിന് അൽപം ഭാഗ്യം കൂടി മഹാമാരി സമയത്ത് പ്രാദേശത്തെ ഡിവിഡി സ്റ്റോർ അടച്ചിരുന്നുവെന്നും ഭാര്യ വീഡിയോയിൽ പറയുന്നുണ്ട്. 90 കളിലെ അമേരിക്കയിലെ ഏറ്റവും ജനപ്രിയ വീഡിയോ-വാടക ശൃംഖലയായ ബ്ലോക്ക്ബസ്റ്റർ സ്റ്റോർ പുനഃസൃഷ്‌ടിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ഭാര്യ പറയുന്നു.
സിനിമാ പോസ്റ്ററുകളും മറ്റും ഷോപ്പിൽ ഒട്ടിച്ചിട്ടുണ്ട്. കൂടാതെ ക്യാഷ് കൌണ്ടറിൽ ഒരു ഫ്രിഡ്ജും കാൻഡി കൗണ്ടറും സ്ഥാപിച്ചിട്ടുണ്ട്. അടുത്ത മുറിയിൽ, പഴയ വിഎച്ച്എസ് ടേപ്പുകളുടെ ഒരു ശേഖരവും ഒരുക്കിയിട്ടുണ്ട്. വീഡിയോ യുവതി റെഡ്ഡിറ്റിലും ഷെയർ ചെയ്തു.
Also Read-ഇൻഷുറൻസ് ലഭിക്കാൻ രണ്ട് മക്കളെ കൊലപ്പെടുത്തി; 45 കാരന് 212 വർഷം തടവ് ശിക്ഷ
നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും മറ്റും ഒറ്റ ക്ലിക്കിൽ നിങ്ങളുടെ മുമ്പിൽ സിനിമ എത്തിക്കുന്ന കാലത്തിന് മുമ്പ്, അതായത് 1980 കളിലും 90 കളിലും, വീഡിയോ കാസറ്റുകൾ വാടകയ്ക്ക് നൽകുന്ന കടകൾ എല്ലായിടങ്ങളിലും വ്യാപകമായിരുന്നു.
Also Read-ആറ് വർഷമായി കല്യാണം നോക്കുന്നു, ഒന്നും ശരിയാകുന്നില്ല; ഇനി പൊലീസ് സഹായിക്കണമെന്ന് യുവാവ്
അമേരിക്കൻ നഗരങ്ങളിലും ഇത്തരം കടകൾ ധാരാളമുണ്ടായിരുന്നു. ആളുകൾ കടകളിലെത്തി ടേപ്പ്, അല്ലെങ്കിൽ വിസിആർ വാടകയ്‌ക്കെടുത്ത് വീട്ടിലെ അവരുടെ വിസിആർ പ്ലെയറുകളിൽ ഇട്ടാണ് കണ്ടിരുന്നത്. സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും പുതിയ റിലീസുകൾ കാണാൻ കഴിയുന്ന പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ശ്രമകരമായ കാര്യമാണെന്ന് തോന്നുമെങ്കിലും, ആ കാലഘട്ടത്തിൽ അത് വീട്ടിലിരുന്നുള്ള വിനോദ പരിപാടികളിലെ പ്രധാന ആകർഷണമായിരുന്നു.
നെറ്റ്ഫ്ലിക്സ് ഡിവിഡി വിൽപനയും വാടകക്ക് കൊടുക്കുന്ന ബിസിനസ് രീതിയും ആയിരുന്നു ആദ്യം പിന്തുടർന്നിരുന്നത്. പിന്നീട് 2007 ൽ ഡിവിഡി ബ്ലൂ-റേ വാടക സേവനത്തോടൊപ്പം സ്ട്രീമിംഗ് സംവിധാനവും നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. 2010 ൽ കാനഡയിൽ സ്ട്രീമിംഗ് സംവിധാനം അവതരിപ്പിച്ച കമ്പനി 2016 ജനുവരിയോടെ 190 രാജ്യങ്ങളിലേക്ക് അവരുടെ സേവനം വ്യാപിപ്പിക്കുകയായിരുന്നു.
ലോക്ക്ഡൗൺ സമയത്ത് നിരവധി ആളുകൾ അവരുടെ കഴിവുകൾ പുറത്തെടുക്കാനും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും സമയം കണ്ടെത്തിയിരുന്നു.