TRENDING:

പൊലീസുകാരുടെ 'കുട്ടിമാളു'; പാലായിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ തേടി ഉടമയെത്തി

Last Updated:

നായക്കുട്ടിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് ചിലർ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ അരുൺ ആണ് യഥാർഥ ഉടമസ്ഥൻ എന്ന് വ്യക്തമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പാലാ പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ രണ്ടു ചെറുപ്പക്കാർ പൊലീസ് സ്റ്റേഷനിലെത്തിച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. യഥാർഥ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ, ഈ നായക്കുട്ടിയെ തങ്ങളുടെ ശ്വാനസേനാ വിഭാഗത്തിൽ ചേർക്കുമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
beagle_dog
beagle_dog
advertisement

ഇപ്പോഴിതാ, യഥാർഥ ഉടമസ്ഥൻ പൊലീസ് സ്റ്റേഷനിലെത്തി, നായക്കുട്ടിയെ ഏറ്റുവാങ്ങി. രണ്ടുദിവസം കൊണ്ടു സ്റ്റേഷനിലുള്ളവരുമായി നന്നായി ഇണങ്ങിയ നായക്കുട്ടിക്ക് കുട്ടിമാളു എന്നാണ് പൊലീസുകാർ പേരിട്ടത്.

ചേർപ്പുങ്കൽ സ്വദേശി അരുൺ ആണ് പൊലീസ് സ്റ്റേഷനിലെത്തി നായക്കുട്ടിയെ ഏറ്റുവാങ്ങിയത്. നായക്കുട്ടിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് ചിലർ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ അരുൺ ആണ് യഥാർഥ ഉടമസ്ഥൻ എന്ന് വ്യക്തമായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയെ പാലാ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് നായക്കുട്ടിയുടെ ചിത്രം സഹിതം ഉടമസ്ഥനെ തേടി അറിയിപ്പ് നൽകിയിരുന്നു. ഈ വിവരം കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെ വിവരം വൈറലായിരുന്നു.

advertisement

Also Read- ലോകത്തിലെ ഏറ്റവും വില കൂടിയ വീടുകളിലൊന്ന്; 1,639 കോടി രൂപയ്ക്ക് സ്വന്തമാക്കി ഇന്ത്യന്‍ വ്യവസായി

രണ്ടുദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പൊലീസ് ശ്വാനസേനാ വിഭാഗത്തിലേക്ക് നായക്കുട്ടിയെ കൈമാറുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഏതായാലും യഥാർഥ ഉടമ എത്തിയതോടെ നായക്കുട്ടിയും പൊലീസുകാരും ഹാപ്പിയായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary- Kottayam Pala police found the owner of the puppy which was found at the Pala police station

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൊലീസുകാരുടെ 'കുട്ടിമാളു'; പാലായിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ തേടി ഉടമയെത്തി
Open in App
Home
Video
Impact Shorts
Web Stories