TRENDING:

ചെന്നൈ പ്രളയത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ വീടും വെള്ളക്കെട്ടിൽ; വൈറലായി വീഡ‍ിയോ

Last Updated:

ചെന്നൈ പോയസ് ഗാർഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈയിലെ പ്രളയം സാധാരണക്കാരെ മാത്രമല്ല, സൂപ്പർ താരം രജനികാന്തിനെയും ദുരിതത്തിലാക്കി. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ഈ ആഴ്‌ച ആദ്യം ചെന്നൈയിൽ കനത്ത മഴ പെയ്തത് നഗരത്തെ വെള്ളത്തിലാക്കി. വൈദ്യുതിയും ഫോൺ ശൃംഖലയും നിത്യോപയോഗ സാധനങ്ങളുടെ അഭാവവും കാരണം ചെന്നൈ നിവാസികൾ ദുരിതത്തിലായി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വെള്ളപ്പൊക്കത്തിൽ രജനികാന്തിന്റെ വീടിനും നാശനഷ്ടമുണ്ടായെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.
advertisement

Also Read- ചെന്നൈ പ്രളയത്തിൽപെട്ട ആമിർ ഖാനെ സന്ദർശിച്ച് അജിത്; നന്ദി പറഞ്ഞ് വിഷ്ണു വിശാൽ

ചെന്നൈ പോയസ് ഗാർഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്തെ ഗതാഗതം ദുഷ്‌കരമായി. ചുവടെയുള്ള വീഡിയോ കാണുക:

ചെന്നൈയിലെ പ്രളയബാധിതർക്ക് രജനികാന്ത് 10 കോടി രൂപ സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നൽകിയത്. ഷാരൂഖ് ഖാൻ നേരത്തെ ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. നടൻ സൂര്യയും സഹോദരൻ കാർത്തിയും ആദ്യഗഡുവായി 10 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു.

Also Read- വെള്ളവും വൈദ്യുതിയുമില്ലാതെ 24 മണിക്കൂർ; ചെന്നൈ പ്രളയത്തിൽ കുടങ്ങി ആമിർ ഖാനും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ബോളിവുഡ് താരം ആമിർ ഖാനും കുടുങ്ങിയിരുന്നു. ഈ ആഴ്ച ആദ്യം വൈറലായ ഫോട്ടോകളിൽ, രക്ഷാപ്രവർത്തന ബോട്ടിൽ ഇരിക്കുന്ന ആമിർഖാനെ കാണാം. തമിഴ് നടൻ വിഷ്ണു വിശാൽ ഉൾപ്പെടെയുള്ളവർക്കൊപ്പം രക്ഷാപ്രവർത്തന ബോട്ടിലാണ് ആമിർ ഇരിക്കുന്നത്. തമിഴ് നടൻ അജിത് കുമാറിൽ നിന്നും ആമിറിന് സഹായം ലഭിച്ചതായാണ് റിപ്പോർട്ട്. മാതാവിന്റെ ചികിത്സയ്ക്കായാണ് ആമിർ ചെന്നൈയിലെത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെന്നൈ പ്രളയത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ വീടും വെള്ളക്കെട്ടിൽ; വൈറലായി വീഡ‍ിയോ
Open in App
Home
Video
Impact Shorts
Web Stories