ഇയാൾ പേര് പറയാതെ ഡബ്ബിങ് ആർട്ടിസ്റ് എന്ന് രേഖപ്പെടുത്തി നടത്തിയ പോസ്റ്റിനെ ഭാഗ്യലക്ഷ്മി ചോദ്യംചെയ്യുന്നത് കേൾക്കാം. അത് തന്നെയായാലും ഡബ്ബിങ് മേഖലയിലെ മറ്റുള്ളവരെയായാലും അത് ചോദ്യം ചെയ്യാനും കൂടി വേണ്ടിയാണ് പ്രതിനിധിയെന്ന നിലയിൽ താൻ വന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.
തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി. നായരുടെ താവളത്തിലെത്തിയാണ് കരിയോയില്‍ ഒഴിച്ചത്. വിജയ് പി. നായരുടെ അശ്ലീ വീഡിയോകള്‍ യൂ ട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടിരുന്നത്. ഇതിനെതിരെ വനിതാ ആക്ടിവിസ്റ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇയാളുടെ താവളത്തില്‍ നിന്ന് ലാപ്ടോപും മൊബൈലും മറ്റും പിടിച്ചെടുത്ത ആക്ടിവിസ്റ്റുകള്‍ പോലീസ് സ്റ്റേഷനിലേക്ക് പോയിട്ടുണ്ട്.
advertisement
"vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാള്‍ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്.
14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവന്‍ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു" എന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിൽ പറയുന്നു.