''എന്നാല്‍, പെട്ടെന്ന് തന്നെ രണ്ട് ഷിഫ്റ്റുകളും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എനിക്ക് ക്ഷീണം അനുഭവപ്പെട്ടു തുടങ്ങി. യുഎസ് ജോലിയും ഒപ്പം ചെയ്യേണ്ടി വന്നതിനാല്‍ എനിക്ക് ഓഫീസില്‍ ആറ് മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. ഇക്കാര്യം ഞാന്‍ മാനേജറോട് പറഞ്ഞു. ഇക്കാര്യം പരിഹരിക്കാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നെ ജോലിയില്‍ നിന്ന് പോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു,'' ടെക്കി പറഞ്ഞു.
ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന അവസരങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നോര്‍ത്ത് ആശങ്കയുണ്ടെന്ന് യുവാവ് കൂട്ടിച്ചേർത്തു. ''ഈ പിരിച്ചുവിടല്‍ എന്റെ കരിയറില്‍ ഗുണകരമല്ലെന്ന് എനിക്കറിയാം. ഞാന്‍ അടുത്തതായി ജോയിന്‍ ചെയ്യാന്‍ പോകുന്ന കമ്പനിയില്‍ ഇക്കാര്യത്തെക്കുറിച്ച് എങ്ങനെ വിവരിക്കുമെന്ന് എനിക്ക് അറിയില്ല. എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് എന്നെ സഹായിക്കാനും നയിക്കാനും കഴിയും,'' സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ടെക്കി വിവരിച്ചു.
advertisement
''വീട്ടിലിരുന്നുകൊണ്ട് മൂന്ന് മണിക്കൂര്‍ ചെയ്യുന്ന ജോലിയുടെ സമയം ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നോ? അതിനായി എന്തെങ്കിലും മെക്കാനിസമോ ആപ്പോ ഉണ്ടായിരുന്നോ? അവര്‍ അത് മറച്ചുവെച്ച് സ്ഥാപനത്തിന്റെ പട്ടികയില്‍ ആറ് മണിക്കൂര്‍ മാത്രം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍ ആവശ്യം വരുമ്പോള്‍ നിങ്ങളെ പിരിച്ചുവിടുന്നത് എളുപ്പമാകും,'' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
''ഇക്കാര്യം ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ എല്ലായ്‌പ്പോഴും സംഭവിക്കാറുണ്ട്. അടുത്ത സ്ഥലത്ത് ജോലിക്കായി എച്ച്ആറുമായി സംസാരിക്കുമ്പോള്‍ നിങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതാണെന്ന് അറിയിക്കുക. പിരിച്ചുവിടലില്‍ നല്‍കേണ്ട ഏതെങ്കിലും കാരണത്താലാണോ നിങ്ങളെ പിരിച്ചുവിട്ടതെന്ന് നോക്കുക. എന്നാല്‍, രാജി വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അവര്‍ എന്ത് പറഞ്ഞാലും രാജി വയ്ക്കരുത്,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു. സാധാരണ എല്ലാവരും പിരിച്ചുവിടാന്‍ തീരുമാനിച്ച ശേഷമാണ് കാരണങ്ങള്‍ തപ്പുന്നതെന്ന് മറ്റൊരാള്‍ പറഞ്ഞു.