മിറര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, യുവതി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തെരുവിലലഞ്ഞു നടന്ന ഒരു നായയെ രക്ഷിക്കുകയും അതിന് കോവിഡ് എന്ന് പേരിടുകയുമായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള 60 ലക്ഷത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ച മാരകമായ വൈറസിന്റെ പേര് വളര്‍ത്തുമൃഗത്തിന് നല്‍കിയതിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ യുവതിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ, തന്റെ വളര്‍ത്തുമൃഗത്തിന് കോവിഡ് എന്ന പേര് തിരഞ്ഞെടുക്കാനുള്ള കാരണവും യുവതി വിശദീകരിച്ചിരുന്നു.
ലോക്ക്ഡൗണിന്റെ തുടക്കത്തിലാണ് അലഞ്ഞുതിരിഞ്ഞ് നടന്ന നായ്ക്കുട്ടിയെ അവര്‍ കണ്ടെത്തിയത്. അതിന് തന്റെ വീടിന് പുറകില്‍ ഭക്ഷണാവിശിഷ്ടങ്ങള്‍ നല്‍കി. ഇപ്പോള്‍ ആ നായ തന്റെ കുടുംബത്തിനൊപ്പം കൂടിയെന്നും, ഈ നായയെ അവകാശപ്പെട്ട് ആരെങ്കിലും മുന്നോട്ട് വരുന്നതുവരെ അതിനെ സംരക്ഷിക്കുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു. യുവതിയും കുടുംബവും പ്രദേശത്തെ പല കടകളിലും നായയെക്കുറിച്ച് ചില അറിയിപ്പുകള്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
കോവിഡ് കാരണമാണ് നായയെ കണ്ടെത്തിയത്, അതിനാലാണ് നായയ്ക്ക് കോവിഡ് എന്ന് പേരിട്ടതെന്നും അവര്‍ വ്യക്തമാക്കി. ''ഞങ്ങള്‍ അവനെ കോവിഡ് എന്ന് വിളിച്ചു, കാരണം ആ സമയത്താണ് ഞങ്ങള്‍ അവനെ കണ്ടെത്തിയത്, ഞങ്ങളുടെ കൂടെ മുഴുവന്‍ സമയവും അവന്‍ വീട്ടില്‍ ചെലവഴിക്കുന്നു,'' യുവതി ദി മിററിനോട് പറഞ്ഞു. തന്റെ നായയ്ക്കൊപ്പമുള്ള ഒരു പതിവ് നടത്തത്തിനിടെ ഈ പേരിന്റെ പേരില്‍ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചും യുവതി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ നായ കടല്‍ത്തീരത്ത് കളിക്കുമ്പോള്‍ അവിടെയെത്തിയഏതോ ഒരു ദമ്പതികള്‍ താന്‍ നായയുടെ പേര് (കോവിഡ്) വിളിക്കുന്നത് കേട്ടു. തുടര്‍ന്ന് ആ ദമ്പതികള്‍ക്ക്, അവരുടെ അമ്മാവനെ വൈറസ് ബാധിച്ച് നഷ്ടപ്പെട്ടിരുന്നുവെന്നും നായയ്ക്ക് ഈ പേരിട്ടത് ''വിവേകശൂന്യമാണ്'' എന്നും തന്റെ അടുത്ത് വന്ന് പറഞ്ഞു. ''നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ക്യാന്‍സറെന്നോ മരണമെന്നോ എന്ന് വിളിച്ചാല്‍ എങ്ങനെ തോന്നും?'' എന്നും അവര്‍ ചോദിച്ചതായി യുവതി പറഞ്ഞു.