സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് വെറും മൂന്ന് മണിക്കൂർ മാത്രമാണ് സാൽതോ ഡി കാസ്ട്രോയിലേക്കുള്ളത്. ഈ ഗ്രാമത്തിൽ ആകെയുള്ളത് 44 വീടുകൾ മാത്രമാണ്. ഒരു ഹോട്ടലും സ്കൂളും ചർച്ചും ഇവിടെയുണ്ട്. ഒരു നീന്തൽക്കുളവും ഇവിടെയുള്ളതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു. ഒരു കുന്നിൻമുകളിലാണ് ഗ്രാമം. താഴെയായി സ്പെയിനിലെ പ്രശസ്തമായ അരീബസ് ഡെൽ ഡ്യൂറോ (Arribes del Duero)നാഷണൽ പാർക്കാണ്.
advertisement
1950 കളിൽ ഇലക്ട്രിക്കൽ ജനറേഷൻ കമ്പനിയാണ് സാൽതോ ഡി കാസ്ട്രോ ഗ്രാമം സൃഷ്ടിച്ചത്. അടുത്തുള്ള ഡാമിൽ ജോലി ചെയ്യുന്ന തൊഴിലാളികളേയും കുടുംബങ്ങളേയും താമസിപ്പിക്കാനായിട്ടായിരുന്നു ഗ്രാമം. 1980 കളിൽ ഗ്രാമം പൂർണമായും ഉപേക്ഷിക്കപ്പെട്ടു.
Also Read- ഓജോബോര്‍ഡ് കളിക്കിടെ 11 വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു
റോയൽ ഇൻവെസ്റ്റ് എന്ന കമ്പനിയാണ് ഗ്രാമം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഗ്രാമത്തിൽ ഒരു വലിയ ഹോട്ടൽ സ്ഥാപിക്കാനായിരുന്നു കമ്പനിയുടെ ഉടമയുടെ ആഗ്രഹമെന്നും എന്നാൽ ആ പദ്ധതി നിർത്തിവെക്കേണ്ടി വന്നുവെന്നും കമ്പനി വക്താവ് റോണി റോഡ്രിഗസ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഗ്രാമത്തിന്റെ നിലവിലെ ഉടമയ്ക്ക് എൺപതിന് മുകളിൽ പ്രായമുണ്ട്. അകലെ നഗരത്തിൽ താമസിക്കുന്നതിനാൽ ഗ്രാമം പരിപാലിക്കാനും മറ്റും നോട്ടമെത്തുന്നില്ലെന്നാണ് വിൽപനയ്ക്ക് വെച്ച വെബ്സൈറ്റിൽ ഉടമ നൽകിയിരിക്കുന്ന വിശദീകരണം.