നാലാം സെമസ്റ്റർ ആരംഭം മുതൽക്കു തന്നെ താൻ പ്ലേസ്‌മെൻ്റ് അഭിമുഖങ്ങൾക്കായി തയ്യാറെടുക്കാൻ യൂട്യൂബ് വീഡിയോകൾ കണ്ടു തുടങ്ങിയിരുന്നതായി റിതി പറയുന്നു. അഭിമുഖത്തിൻ്റെ വിവിധ ഘട്ടങ്ങൾ ഏതെല്ലാമാണ്, അവ എങ്ങനെയാണ് മുന്നോട്ടു പോകുക എന്നതെല്ലാം മനസ്സിലാക്കാനായിരുന്നു റിതി യൂട്യൂബ് വീഡിയോകളെ ആശ്രയിച്ചിരുന്നത്. എല്ലാ ചോദ്യങ്ങളും മനസ്സിലാക്കി തയ്യാറെടുത്ത ശേഷം, റിതി കൂട്ടുകാരെക്കൊണ്ട് പതിവായി പരിശീലന അഭിമുഖങ്ങൾ നടത്തിച്ചിരുന്നു. അങ്ങനെയാണ് താൻ അഭിമുഖങ്ങളെ അനായാസം നേരിടാനുള്ള ആത്മവിശ്വാസം വളർത്തിയെടുത്തതെന്ന് റിതി പറയുന്നു.
advertisement
ഓൺലൈൻ വഴി നടന്ന അഭിമുഖ പരീക്ഷയ്ക്ക് മൂന്നു ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഉദ്യോഗാർത്ഥികളുടെ കോഡിംഗ് കഴിവുകൾ വിലയിരുത്താനുള്ള പരീക്ഷയായിരുന്നു ഒന്നാം ഘട്ടം. സിസ്റ്റം ഡിസൈനിനെക്കുറിച്ചുള്ള പരീക്ഷയാണ് രണ്ടാം ഘട്ടത്തിൽ നടന്നത്. മൂന്നാം ഘട്ട പരീക്ഷയിലാകട്ടെ, മാനേജ്‌മെൻ്റ് മൂല്യങ്ങളാണ് വിലയിരുത്തപ്പെട്ടത്. എല്ലാ ഘട്ടങ്ങളും വിജയകരമായി പിന്നിട്ട റിതി, ഈ വർഷത്തെ ക്യാംപസ് പ്ലേസ്‌മെന്റിൽ പങ്കെടുത്ത ഡിഎവിവി വിദ്യാർത്ഥികളിൽ ഒന്നാമതായി. എഴുന്നൂറോളം കമ്പനികളിൽ നിന്നുമാണ് ഇത്തവണ ഡിഎവിവി വിദ്യാർത്ഥികൾക്ക് ഓഫറുകൾ വന്നിരിക്കുന്നത്.
മെഡിക്കൽ മേഖലയിലാണ് റിതിയുടെ അച്ഛൻ ജോലി നോക്കുന്നത്. മൂന്നു മക്കളിൽ ഏറ്റവും ഇളയ ആളാണ് റിതി. റിതിയുടെ സഹോദരിമാരിൽ ഒരാൾ സോഫ്റ്റ്‌വെയർ എഞ്ചിനീയറും അടുത്തയാൾ ഫാഷൻ ഡിസൈനറുമാണ്. സ്‌കൂളിലും പഠിക്കാൻ മിടുക്കിയായിരുന്നു റിതി. തീരെ ചെറിയ പ്രായം മുതൽക്കു തന്നെ എഞ്ചിനീയറാകാനായിരുന്നു റിതിയുടെ ആഗ്രഹം. സ്‌കൂളിൽ നടന്ന ഗണിതശാസ്ത്ര ഒളിംപ്യാഡിലും റൂബിക്‌സ് ക്യൂബ് മത്സരത്തിലും സ്വർണമെഡൽ ജേതാവായിരുന്നു റിതി. അറ്റ്‌ലാസിയനിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി റിതി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.
2021-2022 വർഷത്തെ പ്ലേസ്‌മെൻ്റിൽ ഡിഎവിവിയിൽ നിന്നും 403 വിദ്യാർത്ഥികളാണ് ജോലിയിൽ പ്രവേശിച്ചത്. ആറു ലക്ഷമാണ് ശരാശരി ശമ്പള പാക്കേജ്. മാനേജ്‌മെൻ്റ് വിഭാഗത്തിൽ നിന്നും കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് ജോലി ലഭിച്ചവരിൽ കൂടുതലും. ഐഐഎം ഇൻഡോറിലെ ഇത്തവണത്തെ ഏറ്റവും ഉയർന്ന പാക്കേജ് 49 ലക്ഷം രൂപയാണ്. ആ സാഹചര്യത്തിലാണ് റിതി നേമ 57 ലക്ഷം നേടി സർവകാല റെക്കോഡ് സ്ഥാപിച്ചിരിക്കുന്നത്.