അതേസമയം കാനഡയിൽ സ്റ്റഡി വിസയിൽ എത്തുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷം ആദ്യമായി 10 ലക്ഷം കവിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ നിയമം പ്രഖ്യാപിച്ച് കാനഡ രംഗത്തെത്തിയിരിക്കുന്നത്. കാനഡയിലെ മുഴുവൻ അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ, 37 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, കനേഡിയൻ സർക്കാർ വിസ നയങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് വിദേശ വിദ്യാർഥികൾക്ക് രണ്ടു വർഷത്തെ പരിധി നിശ്ചയിക്കാനുള്ള തീരുമാനം.
advertisement
മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികളെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് ഉന്നത നിലവാരത്തിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾക്ക് ഒരു അപകീർത്തിയാകും എന്ന് മില്ലർ പറഞ്ഞു.
അതോടൊപ്പം പാർപ്പിട പ്രതിസന്ധി കൂടി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ വരവ് പരിമിതപ്പെടുത്താൻ കാനഡ തീരുമാനിച്ചത്. പുതിയ നിയന്ത്രണത്തോടെ, ഈ വർഷം ഏകദേശം 364,000 വിദേശ വിദ്യാർഥികൾ ആയിരിക്കും കാനഡയിൽ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. 2023ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 35% കുറവുണ്ടാകുമെന്നും ഇമിഗ്രേഷന്‍ മന്ത്രി അറിയിച്ചു. കൂടാതെ പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നതിനാൽ, അപേക്ഷകർ അവരുടെ സ്റ്റഡി പെർമിറ്റ് അപേക്ഷയോടൊപ്പം പ്രവിശ്യാ സാക്ഷ്യപത്രം നൽകണമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ നിലവിൽ രാജ്യത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പരിധി ബാധകമല്ല. ഇതിനോടകം കാനഡയിൽ സ്റ്റഡി പെർമിറ്റ് നേടിയ വിദ്യാർത്ഥികളെയും പുതിയ നിയമം ബാധിക്കില്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഉറപ്പ് നൽകി.