സിവിൽ സർവീസിൽ ഒരു കരിയർ വേണം എന്ന നിശ്ചയദാർഢ്യത്തിലായിരുന്നു റോബിൻ ബൻസാൽ. അതുകൊണ്ടുതന്നെയാണ് ഐഐടി ക്യാംപസ് പ്ലേസ്‌മെന്റിലൂടെ ലഭിച്ച 36 ലക്ഷം രൂപയുടെ ജോലി അദ്ദേഹം നിരസിച്ചത്. ഒരു ഐപിഎസ് ഓഫീസറായി സേവനം അനുഷ്ഠിക്കണം എന്നാണ് റോബിന്റെ ആഗ്രഹം. നിലവിൽ രാജ്യത്തെ പോലീസ് സംവിധാനം നേരിടുന്ന വെല്ലുവിളികൾ നേരിടാനും കാലത്തിനനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ഈ യുവാവ് ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും ദൈവാനുഗ്രഹവും ആണ് തന്റെ വിജയത്തിന് കാരണമെന്ന് റോബിൻ ബൻസാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
Also read- ഈ അധ്യയന വർഷം സ്ക്കൂളുകളെ ‘ശനി’ ബാധിക്കും; 28 ആഴ്ചകളിൽ പ്രവർത്തി ദിനമാക്കും
തന്റെ ഇതുവരെയുള്ള ജീവിതത്തെ രൂപപ്പെടുത്തുന്നതിലും ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും ഇവർ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.മകളുടെ നേട്ടത്തിനു പിന്നാലെ മകനും റാങ്ക് നേടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് റോബിന്റെ മാതാപിതാക്കളായ രേണു ബൻസാലും വിജയ് ബൻസാലും പ്രതികരിച്ചു. കഠിനാധ്വാനത്തിന്റെ ഫലം വൈകിയാണെങ്കിലും ലഭിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും ഇവർ പറഞ്ഞു. സിവിൽ സർവീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പിനായി 36 ലക്ഷം രൂപയുടെ ജോലി ഉപേക്ഷിക്കാൻ മകൻ തീരുമാനം എടുത്തതിൽ അഭിമാനം തോന്നുന്നു എന്നും രേണു ബൻസാലും വിജയ് ബൻസാലും പറഞ്ഞു.
സിവിൽ സർവീസ് പരീക്ഷയിൽ റോബിൻ ബൻസാൽ നേടിയ വിജയത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും രംഗത്തെത്തി. ലെഹ്‌റാഗാഗ എംഎൽഎ വരീന്ദർ ഗോയലും മുൻ ധനമന്ത്രി പർമീന്ദർ സിംഗ് ദിൻഡ്‌സയും റോബിന്റെ കുടുംബത്തെ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരപരീക്ഷകളിൽ ഒന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ. പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി. ഇതില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത ലഭിക്കും. പരീക്ഷ എഴുതാൻ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നിര്‍ബന്ധമാണ്. സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കും പരീക്ഷയെഴുതാം.