IAS മെയ്ഡ് ഇന്‍ പാലാ; പാലായിൽ മാത്രം പഠിച്ച് കോച്ചിംഗ് ഇല്ലാതെ സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയ ഗഹന
മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. നന്ദഗോപൻ മലയാള സാഹിത്യവും മാളവിക സോഷ്യോളജിയുമാണ് ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തത്. പരീക്ഷയ്‌ക്കായി ഒന്നിച്ച് പഠിച്ചത് കൂടുതൽ പ്രയോജനപ്പെട്ടെന്ന് ഇരുവരും പറഞ്ഞു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ചീഫ് മാനേജർ ആർ മോഹനകുമാറിന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ. പ്രതിഭയുടെയും മകനാണ് നന്ദഗോപൻ. കോട്ടയം മെഡിക്കൽ കോളേജിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയ അദ്ദേഹം പത്തനംതിട്ട ജില്ലാ മാനസിക ആരോഗ്യ പരിപാടി മെഡിക്കൽ ഓഫീസറാണ്.
advertisement
വീൽചെയറില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് ; ഷെറിന്‍ ഷഹാനയുടെ വിജയത്തിന് ഇരട്ടിമധുരം
തിരുവല്ല മുത്തൂർ ഗോവിന്ദനിവാസിൽ കെഎഫ്സി റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ കെ ജി അജിത്ത്കുമാറിന്റെയും ഡോ. ഗീതാലക്ഷ്‌മിയുടെയും മകളാണ് മാളവിക. ബിർള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് എൻജിനിയറിങ് ബിരുദം നേടി. ഇപ്പോൾ മംഗളൂരുവിൽ കസ്‌റ്റംസ് അസിസ്‌റ്റന്റ് കമീഷണറാണ്.