advertisement

IAS മെയ്ഡ് ഇന്‍ പാലാ; പാലായിൽ മാത്രം പഠിച്ച് കോച്ചിംഗ് ഇല്ലാതെ സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയ ഗഹന

Last Updated:

പഠനത്തിന് ഒരു ഫിക്സഡ് ടൈം ടേബിള്‍ ഗഹാനയ്ക്ക് ഉണ്ടായിരുന്നില്ല. പത്രം വായന പതിവാക്കിയതിലൂടെ നേടിയ അറിവ് സിവില്‍ സര്‍വീസ് പഠനത്തിന് മുതല്‍ കൂട്ടായി

സിവില്‍ സര്‍വീസ് കരിയറായി മുന്നില്‍ കണ്ടുകൊണ്ട് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുകരിക്കാവുന്ന പഠനശൈലിയാണ് 2022 സിവില്‍ സര്‍വീസ് പരീക്ഷയിലെ ആറാം റാങ്ക് ജേതാവ് ഗഹന നവ്യാ ജയിംസിന്‍റെത്. കോച്ചിങ് സെന്‍ററുകളെ ആശ്രയിക്കാതെ സ്വയം പരിശീലനത്തിലൂടെയാണ് കോട്ടയം പാലാ മുത്തോലി സ്വദേശിയായ ഗഹന അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. റാങ്കുനേട്ടം അപ്രതീക്ഷിതമാണെന്ന് പറയുമ്പോഴും ചിട്ടയായ പഠനത്തിലൂടെയാണ് സിവില്‍ സര്‍വീസിനായി ഒരുങ്ങിയത്. രണ്ടാം ശ്രമത്തിലാണ് ഗഹന വിജയം നേടിയത്.
പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രൊഫസര്‍ സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ്. ജപ്പാൻ അംബാസഡർ സിബി ജോർജിന്‍റെ അനന്തരവളുമാണ്.
പഠനം പാലായില്‍ മാത്രം.. പത്രം വായനയിലൂടെ നേടിയ അറിവ്
കേരളത്തിന്‍റെ അപ്രഖ്യാപിത എജ്യുക്കേഷണല്‍ ഹബ്ബ് എന്ന് വിശേഷിപ്പിക്കാവുന്ന പാലായിലെ വിവിധ വിദ്യാലയങ്ങളിലായാണ് തന്‍റെ വിദ്യാഭ്യാസം കാലഘട്ടം ഗഹന ചെലവഴിച്ചത്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ്.മേരീസ് സ്കൂളിൽ നിന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗഹാന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. ഒപ്പം യുജിസി നാഷനൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. നിലവില്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ്  ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷകയാണ് ഗഹന.
advertisement
സെന്‍റ് തോമസ്, അല്‍ഫോണ്‍സ കോളേജുകള്‍ക്ക് പുറമെ കേരളത്തില്‍ നിന്ന് വര്‍ഷം തോറും ആയിരകണക്കിന് ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുന്ന നിരവധി പ്രശസ്തമായ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളും സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥിതി ചെയ്യുന്ന പാലായുടെ വിദ്യാഭ്യാസ മികവിന്‍റെ നേട്ടമായി കൂടി ഗഹനയുടെ നേട്ടം വിലയിരുത്താം.
advertisement
പഠനത്തിന് ഒരു ഫിക്സഡ് ടൈം ടേബിള്‍ ഗഹാനയ്ക്ക് ഉണ്ടായിരുന്നില്ല. പത്രം വായന പതിവാക്കിയതിലൂടെ നേടിയ അറിവ് സിവില്‍ സര്‍വീസ് പഠനത്തിന് മുതല്‍ കൂട്ടായെന്ന് ഗഹന പറഞ്ഞു. ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പരീശിലനം തുടര്‍ന്നു. ബിരുദ വിദ്യാര്‍ഥിയായ സഹോദരന്‍റെ സഹായവും കുടുംബത്തിന്‍റെ പിന്തുണയും കരുത്തായി. അമ്മാവനായ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡർ സിബി ജോർജിന്‍റെ മികച്ച പിന്തുണയും ഒപ്പമുണ്ടായിരുന്നതായി ഗഹന പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
IAS മെയ്ഡ് ഇന്‍ പാലാ; പാലായിൽ മാത്രം പഠിച്ച് കോച്ചിംഗ് ഇല്ലാതെ സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയ ഗഹന
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement