കഠിനമായ പരിശീലനവും മറ്റും വേണ്ടതിനാൽ പെൺകുട്ടികള്‍ക്ക് കഥകളിവേഷത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം മുതലാണ് കഥകളിവേഷ ത്തിൽ പ്രവേശനം നൽകിത്തുടങ്ങിയത്. കഥകളി തെക്കൻ വിഭാഗം രണ്ടാംബാച്ചിലാണ് സാബ്രി പ്രവേശനം നേടിയത്.
ആണും പെണ്ണും ഒരുമിച്ചിരുന്ന് പഠിക്കട്ടെ; സംസ്ഥാനത്തെ 32 സ്കൂളൂകള്‍ ഇനി മുതല്‍ മിക്സഡ്
കലാമണ്ഡലം ഗോപി ഉൾപ്പെടെയുളള ആചാര്യന്മാരുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം നേടിയാണ് സാബ്രി കഥകളി പഠനം തുടങ്ങിയത് പ്രവേശന പരീക്ഷയും അഭിമുഖവും കടന്നാണ് കലാമണ്ഡല പ്രവേശനം. കലാമണ്ഡലത്തിലെ അധ്യാപകനും അയൽവാസിയുമായ ഗുരുനാഥനിൽ നിന്നായിരുന്നു ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. സ്കൂൾ കലോത്സവങ്ങളില്‍ ഒപ്പന ഉൾപ്പെടെയുള്ള സംഘ ഇനങ്ങളിൽ മാത്രം സ്റ്റേജിൽ കയറി പരിചയമുള്ള സാബ്രിയ്ക്ക് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു കഥകളി പഠനം.
advertisement
ഫോട്ടോഗ്രാഫറായ പിതാവ് കഥകളിയുടെ ചിത്രങ്ങളെടുക്കാന്‍ പോകുമ്പോള്‍ കൂടെപ്പോയുള്ള പരിചയമാണ് കഥകളിയിലേക്ക് അടുപ്പിച്ചത്. കൃഷ്ണവേഷമാണ് ഏറ്റവും പ്രിയപ്പെട്ടത്. മകളുടെ ആഗ്രഹം മനസ്സിലാക്കി ഏഴാം ക്ലാസ് ജയിച്ചശേഷം കലാമണ്ഡലത്തിൽ തന്നെ ചേർക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.