ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിനികളില്‍ യുജി/ഡിപ്ലോമ/ഐടിഐ തുടങ്ങി കോഴ്‌സുകളില്‍ പ്രവേശനം നേടുന്നവര്‍ക്കാണ് പുതുമൈ പെൺ പദ്ധതിയിലൂടെ ധനസഹായം നല്‍കി വരുന്നത്.
''സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ല. പദ്ധതി പ്രകാരമുള്ള തുക ഓരോ മാസവും വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്. അതിനാല്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന്'' ഉന്നതവിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഡിടി നെക്‌സ്റ്റ് പറഞ്ഞു.
advertisement
പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ ആണ്‍കുട്ടികള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ അധ്യയന വർഷത്തേക്കുള്ള കോളേജ് പ്രവേശന നടപടികള്‍ ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റുമായി കോളേജുകളിൽ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ക്യാംപുകളിൽ ബാങ്ക് ഉദ്യോഗസ്ഥരും പങ്കെടുക്കും.
3.28 ലക്ഷം ആണ്‍കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമൈ പെണ്‍ പദ്ധതിയിലൂടെ ആറ് ലക്ഷം വിദ്യാര്‍ഥിനികള്‍ക്കാണ് ഇതുവരെ ഗുണം ലഭിച്ചിരിക്കുന്നത്.