വാക്സിൻ വിതരണത്തിനുള്ള വിഭാഗങ്ങളെ കണ്ടെത്താൻ സംസ്ഥാന സർക്കാരുകളുടെ സഹായം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ മുൻഗണനാ വിഭാഗത്തിന്റെ പട്ടിക ഹാജരാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കാണ് മുൻഗണന നൽകുന്നത്. സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, സാനിറ്ററി സ്റ്റാഫ്, ആശാ വർക്കർമാർ, കോവിഡ് രോഗികളെ കണ്ടെത്തൽ, പരിശോധന, ചികിത്സ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരെയാണ് ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കാകും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ നല്‍കുക.
Also Read സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4851 പേര്‍ രോഗമുക്തി
advertisement
വാക്സിന്‍ ലഭ്യമാക്കുന്നതിനായി നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി നടപടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സംഭരിക്കുകയും കൂടുതല്‍ അത്യാവശ്യക്കാർക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെത്തുന്ന വാക്‌സിന്റ ഓരോ ഡോസും കൃത്യമായി അര്‍ഹതപ്പെട്ടവരില്‍ എത്തുന്നുവെന്നും അവ കരിഞ്ചന്തയില്‍ എത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയിൽ ഉൽപാദിപ്പിച്ച മൂന്നു വാക്സിനുകളും ഫലപ്രദമാണെന്ന് രാജ്യത്തിന് പുറത്ത് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. സിംഗിൾ ഡോസ് വാക്സിനാണ് അഭികാമ്യം. എന്നിരുന്നാലും,രണ്ട് ഡോസ് വാക്സിൻ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.