രാജ്യതലസ്ഥാനത്തും സ്ഥിതി മറിച്ചല്ല. ന്യൂഡൽഹിയിൽ അതീവ ഗുരുതര സാഹചര്യമാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആശങ്കാജനകമായ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്‍റെ സഹായം തേടി കെജ്രിവാൾ അറിയിച്ചിരിക്കുന്നത്.
Also Read-കിടക്കയില്ല; ആശുപത്രികൾ പ്രവേശനം നിഷേധിച്ച കോവിഡ് രോഗിയായ സ്ത്രീ ജീവനൊടുക്കി
കോവിഡ് പ്രതിദിനക്കണക്ക് കുത്തനെ ഉയരുന്നുണ്ടെന്ന കാര്യവും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 25000ത്തിൽ അധികം കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ പോസിറ്റിവിറ്റി റേറ്റ് 24 ൽ നിന്നും 30% ആയി ഉയർന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
advertisement
'കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദില്ലിയിൽ 25,000ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.. നിലവിൽ ഇവിടെ 10,000 കിടക്കകളുണ്ട്, അതിൽ 1,800 കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ഗുരുതരമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 10000 കിടക്കകളിൽ 7,000 എണ്ണം കൂടി അനുവദിക്കണമെന്ന് ഞാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു'എന്നായിരുന്നു കെജ്രിവാളിന്‍റെ വാക്കുകള്‍.
Also Read-'പോയി ചാക്; കോവിഡ് രോഗികളോട് യുപി ഹെൽപ് ലൈൻ ജീവനക്കാരി; വൈറലായി ഓഡിയോ
രോഗികളുടെ എണ്ണം കൂടി വരികയാണ്. നിലവിൽ നൂറിൽ താഴെ ഐസിയു ബെഡുകളാണ് മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന കാര്യവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതു പോലെ തന്നെ ഓക്സിജൻ ദൗർലഭ്യവുമുണ്ട്. തലസ്ഥാനത്തെ സ്ഥിതി സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി സംസാരിച്ചിരുന്നുവെന്നും കാര്യങ്ങൾ അവരെ ബോധിപ്പിച്ചിട്ടുണ്ടെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.