കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ 641 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് വൈറസ് ബാധികരുടെ എണ്ണം 7208 ആയി ഉയർന്നു. 47 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് മുഴുവൻ സമയ കർഫ്യു നടപ്പിലാക്കുന്നത്. അടുത്ത ദിവസം വൈകുന്നേരം നാല് മണി മുതൽ കർഫ്യു പ്രാബല്യത്തില്‍ വരും.
TRENDING:മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ്; സാധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ് [NEWS]ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതം: കെ.എസ് ശബരിനാഥൻ MLA [NEWS]നെയ്മറിന് ഫുട്ബോൾ മാത്രമല്ല അഭിനയവും അറിയാം; മണി ഹീസ്റ്റിൽ നെയ്മറിനെ കണ്ടിട്ട് മനസിലാകാത്തവരുണ്ടോ ? [NEWS]
advertisement
നേരത്തെ തന്നെ കടുത്ത നിയന്ത്രണണങ്ങൾക്ക് നടുവിലാണ് കുവൈറ്റ്. പൊതുമേഖലയിലടക്കം മെയ് 31 വരെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാന സർവീസുകൾ റദ്ദാക്കിയും പൊതു ഗതാഗത സംവിധാനങ്ങൾ നിർത്തലാക്കിയും പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയിട്ടും വൈറസ് വ്യാപനം നിയന്ത്രിക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം സമ്പൂര്‍ണ്ണ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.