TRENDING:

Omicron | ഡൽഹിയിലും രാത്രി കർഫ്യൂ; നാളെ മുതൽ നിലവിൽ വരും

Last Updated:

അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഒമിക്രോണ്‍ (Omicron) വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാരും. തിങ്കളാഴ്ച മുതൽ ഡൽഹിയിൽ രാത്രികാല കർഫ്യൂ നിലവിൽ വരുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. നേരത്തെ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഡല്‍ഹിയും രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. തലസ്ഥാനത്ത് ഇന്ന് 290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് രാത്രി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
omicron
omicron
advertisement

ഹരിയാനയില്‍ ഇന്നലെ മുതൽ രാത്രി കര്‍ഫ്യൂ നിലവില്‍ വന്നു. ജനുവരി അഞ്ച് വരെയാണ് ഹരിയാനയില്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തിയത്. യുപിയിലും രാത്രി കര്‍ഫ്യൂ ജനുവരി അഞ്ച് വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഒമിക്രോൺ വ്യാപനം: റാലികൾക്കും പൊതുയോ​ഗങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി തെലങ്കാന

ഒമിക്രോൺ (Omicron) ആശങ്ക ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെലങ്കാന സർക്കാർ. സംസ്ഥാനത്ത് ജനുവരി രണ്ട് വരെ പൊതുപരിപാടികൾക്കും റാലികൾക്കും സർക്കാർ വിലക്ക് ഏർപ്പെടുത്തി.

സാമൂഹിക അകലം, മാസ്ക്, ഐആർ തെർമോമീറ്റർ എന്നിവയുൾപ്പെടെ‌ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതു പരിപാടികൾ നടത്താം. കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ നടപടി എടുക്കണമെന്ന് തെലങ്കാന ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.സംസ്ഥാനത്ത് ഇതുവരെ 41 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

advertisement

അതേ സമയം ഒമിക്രോൺ  ആശങ്ക ഉയരുന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ (Curfew )പ്രഖ്യാപിച്ച് കർണാടകയും. ഡിസംബർ 28 മുതലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പത്ത് ദിവസത്തേക്കാണ് കർഫ്യൂ. രാത്രി 10 മുതൽ രാവിലെ 5 മണി വരെ കർഫ്യൂ നീണ്ടു നിൽക്കുമെന്ന് കർണാടകയിലെ ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. ഒമിക്രോണിന്റെ സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങൾക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂ ഇയർ രാവിലുള്ള ഒത്തുകൂടലുകൾക്കും പാർട്ടികൾക്കുമാണ് നിയന്ത്രണം. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം അമ്പത് ശതമാനമാക്കി കുറച്ചു.

advertisement

ഡിസംബർ മുപ്പത് മുതൽ ജനുവരി രണ്ടു വരെ കടകളിലേയും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റും 2-ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും നിർബന്ധമാക്കും. വിവാഹം, ഒത്തുചേരലുകൾ, ചടങ്ങുകൾ എന്നിവയിൽ 300 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്.

ഹോട്ടലുകൾ, ബാറുകൾ, പബ്ബുകൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം 50 ശതമാനമാക്കി ചുരുക്കി. ഡിസംബർ 28 മുതൽ രാത്രി പത്ത് മണിക്കു ശേഷം കടകളും വ്യാപാര കേന്ദ്രങ്ങളും അടക്കണം.

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 422 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഡല്‍ഹിയില്‍ 79, ഗുജറാത്തില്‍ 43, തെലങ്കാനയില്‍ 41 കേരളത്തിലും തമിഴ്‌നാട്ടിലും 34 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കണക്ക്.

advertisement

Also Read-Mann ki Baat| ഒമിക്രോൺ വ്യാപനം തടയാൻ പൗരന്മാർ ഒന്നിച്ചു നിൽക്കണം; ജാഗ്രത തുടരണമെന്നാവര്‍ത്തിച്ച് പ്രധാനമന്ത്രി

രാജ്യത്ത് 24 മണിക്കൂറിനിടെ 6,987 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 3,47,86,802 ആയി. രാജ്യത്ത് 76,766 സജീവ കേസുകളാണ് കേസുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവഡ് ബാധിച്ച് 162 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4,79,682 ആയി. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 141.37 കോടി വാക്‌സിന്‍ വിതരണം ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഡൽഹിയിലും രാത്രി കർഫ്യൂ; നാളെ മുതൽ നിലവിൽ വരും
Open in App
Home
Video
Impact Shorts
Web Stories