കഴിഞ്ഞ 24 മണിക്കൂറിനിടെ 102 കോവിഡ് കേസുകളും ഒരു മരണവും സൽഹിയിൽ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടയിലെ ഉയർന്ന കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തിൽ കൂടുതലുള്ളതോ തീവ്രപരിചരണ വിഭാഗത്തിൽ 40 % രോഗികൾ ഉള്ളതോ ആയ ഇടങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കോവിഡ് -19 അണുബാധ കേസുകളുടെ സൂക്ഷ്മപരിശോധന ത്വരിതപ്പെടുത്തുകയും, ഒരു ആഴ്‌ചയിലെ പരിശോധനകളിൽ 10% ശതമാനത്തിലധികം പോസിറ്റീവ് ആയി മാറുകയോ അല്ലെങ്കിൽ ആശുപത്രി കിടക്കകളിലെ രോഗികളുടെ എണ്ണം 40% മറികടക്കുകയോ ചെയ്‌താൽ രാത്രി ലോക്ക്ഡൗൺ, വലിയ ഒത്തുചേരലുകൾ നിരോധിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കേണ്ടതുണ്ട് എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
ദക്ഷിണാഫ്രിക്ക, യുകെ, ഡെൻമാർക്ക് തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളിൽ കോവിഡ് -19 ന്റെ പുതിയ തരംഗത്തിന് കാരണമായ ഒമിക്രോൺ വകഭേദം ഉയർത്തിയ ഭീഷണിയുടെ വെളിച്ചത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്റർമാർക്കും നിർദ്ദേശം അയച്ചു.
പരിശോധനയിലും നിരീക്ഷണത്തിലും വേണ്ട നിർദ്ദേശങ്ങളും ഭൂഷൺ ശുപാർശ ചെയ്തു: വീട് വീടാന്തരം കയറി കേസുകൾ കണ്ടെത്തൽ, എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകളുടെയും പരിശോധന, ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും, ദുർബലരും രോഗബാധിതരുമായ ആളുകളെ കണ്ടെത്തൽ, ദിവസവും നടത്തുന്ന മൊത്തം ടെസ്റ്റുകളിൽ ആർടി-പിസിആർ ടെസ്റ്റുകളുടെ ശരിയായ അനുപാതം ഉറപ്പാക്കൽ, എല്ലാ കോവിഡ് പോസിറ്റീവ് വ്യക്തികളുടെയും കോൺടാക്റ്റ്-ട്രേസിംഗ്, അവരുടെ സമയോചിതമായ പരിശോധന, അവരുടെ സംസ്ഥാനങ്ങളിലും ജില്ലകളിലും എത്തിയ അന്താരാഷ്‌ട്ര യാത്രക്കാരെ നിരീക്ഷിക്കാൻ സംസ്ഥാന സർവൈലൻസ് ഓഫീസർമാരും ജില്ലാ നിരീക്ഷണ ഓഫീസർമാരും 'എയർ സുവിധ' പോർട്ടലിലേക്കുള്ള പ്രവേശനം ഉപയോഗപ്പെടുത്തൽ തുടങ്ങിയവ നിർദ്ദേശിക്കുന്നു.
Summary: Number of Omicron cases in India touched a new high with the tally reaching 220. Maharashtra tops the list with 65 cases
