തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഷിനാസ് അയൽവീട്ടിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മാതാപിതാക്കളോടുള്ള വൈരാഗ്യം മൂലമാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് പറയുന്നത്. ഫ്ളാറ്റിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനു പരാതി നല്‍കിയത്. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷിനാസിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്.
advertisement
ഷിനാസും ഇതേ അപ്പാര്‍ട്ടമെന്റിലെ താമസക്കാരനായിരുന്നു. എന്നാല്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇയാളെ ഇവിടെ നിന്ന് പുറത്താക്കിയിരുന്നു. ഇയാൾക്കെതിരെ പരാതി നൽകുന്നതിൽ കുട്ടിയുടെ മാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് സംശയിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഈ വിഷയത്തിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.
Also Read- Nationwide Strike | ഹോൺ കേട്ട് ചോദ്യത്തിൽനിന്ന് തടിയൂരിയോ? മറുപടിയുമായി വയനാട്ടിലെ DYFI നേതാവ്
അതേസമയം കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പ് ഷിനാസ് ഇവിടെ എത്തിയിരുന്നതായി ഫ്ലാറ്റിലെ താമസക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിനാസ് കൊടുങ്ങല്ലൂരിൽ ഉള്ളതായി കണ്ടെത്തിയത്. പൊലീസ് സംഘം ഷിനാസ് ഉള്ള സ്ഥലം വളഞ്ഞതോടെ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ചു. എന്നാൽ പൊലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിയെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.
Summary- A 19-year-old neighbor has been arrested in connection with the kidnapping of a seven-year-old boy. Seven-year-old boy who went missing from Valancherry was found in Kodungallur. Nineteen-year-old Shinas, a neighbor, was arrested by police in connection with the incident. Mohammad Harhan, son of Nawaz and Afila, a resident of Valanchery Munnakkal MR apartment, was found in Kodungallur yesterday morning.