തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ പ്രതികളെ കണ്ടെത്തി. അതേസമയം സീമയെ വിഷം കൊടുത്ത് കൊന്നതാണെന്ന് സഹോദരന്‍ ആരോപിച്ചു.ലഖീംപൂര്‍ ഖേരി സ്വദേശിനിയാണ് സീമ ഗൗതം. നവേദുമായി ലിവ്ഇന്‍ റിലേഷനിലായിരുന്നു ഇവര്‍. ജില്ലയിലെ റോസ പ്രദേശത്ത് ഒരു വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നവേദും ഫര്‍ഹാനും ചേര്‍ന്ന് സീമയെ ആശുപത്രിയില്‍ എത്തിച്ചത്. സോയ സിദ്ദീഖി എന്ന പേരിലാണ് ഇരുവരും സീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം സീമ മരിച്ചതായി ഡോക്ടര്‍ ഇവരെ അറിയിച്ചിരുന്നു. അതോടെ ഇരുവരും ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു.
advertisement
Also read-പ്ലസ് ടു ഫലം റദ്ദാക്കി എന്ന് വ്യാജവാർത്ത: ബിജെപി പഞ്ചായത്തംഗം അറസ്റ്റിൽ
എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്നര വര്‍ഷമായി ദമ്പതികള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. കൂടാതെ സീമ ഗര്‍ഭിണിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇസ്ലാം മതത്തിലേക്ക് മാറാന്‍ നവേദ് സീമയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പോലീസ് കണ്ടെത്തി. സീമയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നവേദ്, ഫര്‍ഹാന്‍, മുസ്താഖിം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുസ്താഖിനെ ഇരുവരെ കണ്ടെത്തിയിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.