പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നൽകണം എന്ന് കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. 2021 സെപ്റ്റംബർ 30നും ഒക്ടോബർ 15നും ഇടയിൽ നഗരത്തിലെ ഒരു ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവിടത്തെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്നുപറഞ്ഞ് ശൗചാലയത്തിൽ കയറ്റിയാണ് അതിജീവിതയെ പീഡിപ്പിച്ചത്.
പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിനുശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ച് നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
advertisement
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി. വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ വി വി ദിപിൻ, സബ് ഇൻസ്പെക്ടർ വിനീത എം ആർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Summary: A special fast-track court has sentenced Rajan (56), a resident of Venganoor, to 43 years of rigorous imprisonment and a fine of ₹40,000 for sexually assaulting a 12-year-old girl. If the fine is not paid, he must undergo an additional three months of imprisonment. The sentence was pronounced by Special Fast Track Court Judge Anju Meera Birla.
