മൊബൈൽ മറ്റാരോ എടുത്തത് ആയിരിക്കുമെന്നും തനിക്ക് അതിനെക്കുറിച്ചു അറിവില്ലെന്ന് നാരായണന്‍ പറഞ്ഞപ്പോൾ അരുണ്‍ വീട്ടിലെ പൂജ സാമഗ്രികൾ തട്ടി തെറിപ്പിച്ചു. ആരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ നശിപ്പിക്കരുത് എന്ന് പറഞ്ഞ നാരായണനെ അരുൺ തറയിലിട്ട് മർദിച്ചു. തടയാന്‍ നാരായണന്റെ ഭാര്യയെയും അരുണ്‍ മരിദിച്ചു. പിന്നാലെ വീട്ടിൽ നിന്നും താഴ്ചയിലുള്ള കനാലിലേക്ക് അരുൺ നാരായണനെ എടുത്തെറിഞ്ഞു. വീഴ്ചയില്‍ കനാലിലെ പാറയില്‍ തലയിടിച്ച് നാരായണന് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആക്രമണത്തില്‍ പരിക്കേറ്റ നാരായണന്‍റെ ഭാര്യ സുശീല വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി മദ്യ ലഹരിയിലാണ് ആക്രമിച്ചതെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകി. കൊലപാതക കുറ്റം ചുമത്തി വർക്കല പൊലീസ് കേസെടുത്തു.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 24, 2024 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ട് പൂജാരിമാർ തമ്മിൽ മൊബൈലിന് വേണ്ടി തര്‍ക്കം; ഒരാൾ മരിച്ചു; ഒരാള്‍ അറസ്റ്റില്‍