TRENDING:

Palakkad Murder | RSS നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചംഗ സംഘം; പിന്നില്‍ എസ്ഡിപിഐയെന്ന് BJP

Last Updated:

മാരകായുധങ്ങളുമായി കടയിലേക്ക് കയറിയ അക്രമികള്‍ ശ്രീനിവാസനെ തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പാലക്കാട് ആര്‍എസ്എസ്(RSS) നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത് രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന്(SDPI) ബിജെപി(BJP) ആരോപിച്ചു. തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആണ് ശ്രീനിവാസന്‍.
advertisement

24 മണിക്കൂറിനിടെ പാലക്കാട് ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.

Also Read-Palakkad Murder| ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം

മാരകായുധങ്ങളുമായി കടയിലേക്ക് കയറിയ അക്രമികള്‍ ശ്രീനിവാസനെ തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.

advertisement

പാലക്കാട് എലപ്പുള്ളിയില്‍ ഇന്നലെ എസ് ഡി പി ഐയുടെ പ്രാദേശിക നേതാവ് സുബൈര്‍ വെട്ടേറ്റു മരിച്ചിരുന്നു. ആര്‍എസ്എസാണ് ഇതിന് പിന്നിലെന്ന് പോപ്പുലര്‍ഫ്രണ്ട് ആരോപിക്കുന്നതിനിടെയാണ് ഇന്ന് ആക്രമണമുണ്ടായിരിക്കുന്നത്.

Also Read-K Sudhakaran | 'കേരളം ഗുണ്ടാസംഘങ്ങളുടെ പറുദീസയായി;ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി'; കെ സുധാകരന്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നലത്തെ കൊലയ്ക്ക് തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്താകെ ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. ഇതിനിടെയാണ് 24 മണിക്കൂര്‍ തികയും മുന്‍പേ രണ്ടാമതൊരു അരുംകൊല കൂടി സംഭവിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Palakkad Murder | RSS നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചംഗ സംഘം; പിന്നില്‍ എസ്ഡിപിഐയെന്ന് BJP
Open in App
Home
Video
Impact Shorts
Web Stories