ചെന്നൈയിലെ പിഎസ്‌ബിബി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനെതിരായ ലൈംഗിക പീഡന ആരോപണം ഞെട്ടിക്കുന്നതാണ്. വിദ്യാർത്ഥികളിൽ നിന്നുള്ള പരാതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ട സ്‌കൂൾ അധികൃതർ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്തണം. ഇത് ബന്ധപ്പെട്ട അധികാരികളിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, ” ഡി എം കെ നേതാവ് കനിമൊഴി എം.പി ട്വീറ്റ് ചെയ്തു.
ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ടാണ് അധ്യാപകന്‍ എത്തുന്നതെന്നും തങ്ങള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ലൈംഗികച്ചുവയോടെയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് ഇടപഴകുന്നതെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികളോട് അവരുടെ ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരസ്യമായാണ് രംഗത്തെത്തിയിരിക്കുന്നത്. അധ്യാപകന്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായും മോശമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നതായുമാണ് പൂര്‍വ്വവിദ്യാര്‍ഥികള്‍ പറയുന്നത്. പരാതിപ്പെട്ടാല്‍ ഗ്രേഡ് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. സംഭവം വിവാദമായതോടെ അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
advertisement
അധ്യാപകന്റെ അപമര്യാദയോടെയുള്ള പെരുമാറ്റം തെളിയിക്കുന്ന സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കുന്നതുവരെ അധ്യാപകനെ സസ്‌പെൻഡ് ചെയ്യണമെന്ന് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂൾ മാനേജ്‌മെന്റിന് പരാതി നൽകി. ഹെതാന ട്വീറ്റ് ചെയ്തു: “പി എസ് ബി ബി കെകെ നഗറിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ലൈംഗിക പീഡനത്തിന് ഇരയായവർക്കൊപ്പം നിൽക്കുന്നു. പി എസ് ബി ബി പൂർവ്വ വിദ്യാർത്ഥികളായിരുന്ന ആയിരത്തിലധികം വിദ്യാർത്ഥികൾ ഒപ്പിട്ട പ്രസ്താവനയാണിത്. ഇത് ഇന്ന് മാനേജുമെന്റിന് അയച്ചു. മാനേജുമെന്റിൽ നിന്ന് ഉത്തരവാദിത്തവും അടിയന്തര നടപടിയും ഞങ്ങൾ ആവശ്യപ്പെടുന്നു. ”
Also Read- മദ്യലഹരിയിൽ സഹപ്രവർത്തകന്‍റെ ഭാര്യയെ പീഡിപ്പിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
നിവേത സെക്കർ ട്വീറ്റ് ചെയ്തു: “ഒരു അഭിമാനകരമായ സ്ഥാപനമെന്ന നിലയിൽ പരേഡ് നടത്തുന്ന പിഎസ്ബിബി മാനേജ്മെന്റ് ആരോപണവിധേയനായ അധ്യാപകനെ സംരക്ഷിക്കുകയും ചെയ്തു. ലൈംഗിക പീഡന തടയുന്നതിനുള്ള ഇന്‍റേണൽ സമിതി തലവൻ കൂടിയായിരുന്നു ഇയാൾ. ഇത് ഒരു പേടിസ്വപ്നമാണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ”
