പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം അനുസരിച്ച് മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുനലൂരിലും സമീപപ്രദേശങ്ങളിലും ഉള്ള പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ ഒരു മിസ്സിംഗ് കേസ് റിപ്പോർട്ട് ഇതുവരെ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.
പുനലൂർ- മൂവാറ്റുപുഴ പാതയിൽ മുക്കടവ് പാലത്തിന് സമീപം ചെങ്കുത്തായ റബർ തോട്ടത്തിലാണ് ചങ്ങലയിൽ പൂട്ടിയ നിലയിൽ മൃതശരീരം കണ്ടെത്തിയത്. മൃതശരീരത്തിന്റെ ഒരു കാലും കൈയും ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിനു ചുറ്റും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. കഴുത്ത് വരെയുള്ള ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്. ഇതിനടുത്തായി ഒഴിഞ്ഞ നിലയിൽ ഒരു ബാഗും കന്നാസും കുപ്പിയും കണ്ടെത്തിയിരുന്നു.
advertisement
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ കാന്താരി മുളക് പറിക്കുന്നതിനായി തമിഴ്നാട് സ്വദേശി എത്തിയപ്പോഴാണ് മൃതശരീരം കാണുന്നത്. ഉടൻ തന്നെ പുനലൂര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Summary: The decomposed body of a man found chained to a tree in a rubber plantation in Punalur, Kollam, has been confirmed to be that of a male. The man is estimated to be between 40 and 50 years old.
