അതേസമയം സംഭവത്തിൽ പ്രതിയായ പ്രതാപ് സിംഗ് രാജ്പുത് ഉൾപ്പടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആ പ്രദേശത്തെ നാട്ടുകാരനായ നാഥു സിംഗ് എന്ന ആളെയും പ്രായപൂർത്തി ആകാത്ത രണ്ടുപേരെയും അറസ്റ്റ് ചെയ്തു. വയോധികയെ രക്ഷിക്കുന്നതിന് പകരം ഇവർ വീഡിയോ ചിത്രീകരിക്കുകയാണ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. തർപാൽ ഗ്രാമത്തിലെ മഹാദേവ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയത്. ഇയാൾ കുട കൊണ്ടും കാലുകൾ കൊണ്ടും വൃദ്ധയെ മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം.
advertisement
Also read-അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കരിപ്പൂരിൽ പിടിയിൽ
വൃദ്ധയായ ആദിവാസി സ്ത്രീ വീട്ടിലേക്ക് പോകുമ്പോൾ പ്രതി പ്രതാപ് സിംഗ് ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് മദ്യ ലഹരിയിൽ ആയിരുന്ന ഇയാൾ സ്വയം ശിവന്റെ അവതാരം ആണെന്ന് ഭാവിക്കുകയും അവരെ കൊന്ന് ജീവൻ തിരികെ നൽകാമെന്നുമാണ് കരുതിയത്. താൻ അവരെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. കൂടാതെ അവർക്ക് ജീവൻ തിരികെ നൽകാനാകുമെന്നാണ് ഇപ്പോഴും പ്രതിയുടെ അവകാശ വാദം എന്നും ഉദയ്പൂർ എസ്പി ഭുവൻ ഭൂഷൺ യാദവ് പറഞ്ഞു.
മരിച്ച വൃദ്ധയുടെ മകനാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് സംഭവ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പോലീസ് നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.