TRENDING:

വെള്ളം സ്വർണമായി; ജല്‍ ജീവന്‍ മിഷന്‍ അഴിമതി പ്രതികളുടെ ബാങ്ക് ലോക്കറില്‍ ഇഡി കണ്ടെടുത്തത് 9.5 കിലോ സ്വര്‍ണം

Last Updated:

ജയ്പൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ നിന്നും 8 കിലോ സ്വര്‍ണ്ണമാണ് ഇഡി കണ്ടെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പൂര്‍: ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട അഴിമതി കേസിലുള്‍പ്പെട്ട രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്നും 2.5 കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഇവരുടെ ബാങ്ക് ലോക്കറും ഇഡി പരിശോധിച്ചിരുന്നു. പ്രതികളുടെ ബാങ്ക് ലോക്കറില്‍ നിന്നും 5.86 കോടി രൂപ വിലമതിക്കുന്ന 9.5 കിലോ സ്വര്‍ണ്ണം കണ്ടെടുക്കുകയും ചെയ്തു.
ജല്‍ ജീവന്‍ മിഷന്‍ അഴിമതി
ജല്‍ ജീവന്‍ മിഷന്‍ അഴിമതി
advertisement

ജയ്പൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ നിന്നും 8 കിലോ സ്വര്‍ണ്ണമാണ് ഇഡി കണ്ടെടുത്തത്. ഒരു മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലോക്കറാണിത്. ചില മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഇദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നാണ് സൂചന. ബാക്കിയുള്ള 1.5 കിലോ സ്വര്‍ണ്ണം കണ്ടെത്തിയത് ജയ്പൂരിലെ ശാസ്ത്രി നഗറിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്നുമാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ പേരിലുള്ള ലോക്കറാണിത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേസുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. പ്രതികള്‍ക്ക് രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ വിഷയം ഉയര്‍ന്നുവരുന്നത്. ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുമെന്നാണ് കരുതുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വെള്ളം സ്വർണമായി; ജല്‍ ജീവന്‍ മിഷന്‍ അഴിമതി പ്രതികളുടെ ബാങ്ക് ലോക്കറില്‍ ഇഡി കണ്ടെടുത്തത് 9.5 കിലോ സ്വര്‍ണം
Open in App
Home
Video
Impact Shorts
Web Stories