വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിലേക്കെത്തിയ മുത്തച്ഛന് കൊടുക്കാനാണ് ആറുവയസുകാരനായ ശിവാംഗ് ചായ ഉണ്ടാക്കിയത്. കുട്ടിയുടെ അമ്മ ഈ സമയം തൊഴുത്തില്‍ പശുവിനെ കറക്കുകയായിരുന്നു. ഇവരുടെ അയല്‍വാസിയായ സൊബ്രാന്‍ സിങ്ങ് എന്നയാളും ചായ കുടിക്കാനെത്തിയിരുന്നു. ചായ കുടിച്ചതിന് പിന്നാലെ അഞ്ച് പേര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മെയിന്‍പുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്ര സിങ്ങും പേരക്കുട്ടികളായ ശിവാംഗ്, ദിവാംഗ് എന്നിവരും മരിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ശിവ് നന്ദനെയും സൊബ്രാന്‍ സിങ്ങിനെയും സഫായ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരുന്നതിനിടെ സൊബ്രാന്‍ സിങ്ങും മരിച്ചതകോടെ മരണസംഖ്യ നാലായി.ശിവനന്ദന്‍ സിങിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
advertisement
സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ചായ ഉണ്ടാക്കുമ്പോൾ കുട്ടി അബദ്ധത്തിൽ കീടനാശിനി ചേർത്തതാകാം മരണകാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.