Also Read-കോട്ടയം കെഎസ്ആർടിസി സ്റ്റാന്റിന് സമീപം പട്ടാപ്പകൽ പൊലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ്
അലോട്ടി വന്നിറങ്ങിയപ്പോൾ തന്നെ ഗുണ്ടകൾ ഒപ്പം കൂട്ടിയിരുന്നു. ഇതോടെ വെള്ളം കുടിക്കണം എന്ന് അലോട്ടി ആവശ്യപ്പെടുകയായിരുന്നു. ഒപ്പം വന്ന തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരായ മഹേഷ് രാജ്, പ്രദീപ് എന്നിവർ ഇത് അനുവദിക്കാൻ ആവില്ല എന്ന് പറഞ്ഞു. ഉടൻ തന്നെ ജയിലിൽ എത്തും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ അലോട്ടിയുടെ ആവശ്യം നിഷേധിച്ചത്. ഒപ്പം ഗുണ്ടകൾ കൂട്ടം ചേർന്നതും പൊലീസ് ഉദ്യോഗസ്ഥരെ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. ഇതോടെ അലോട്ടി വൻതോതിൽ ബഹളം വയ്ക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു
advertisement
.കാത്തുനിന്ന ഗുണ്ടാ സംഘവും പൊലീസിനെ ആക്രമിക്കുന്നതിന് കൂട്ടുനിന്നു. ഈ സംഭവത്തിൽ ഇന്നലെ തന്നെ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ഒരു ഗുണ്ടയെ പൊലീസ് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന അഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ വൈകാതെ പിടികൂടുമെന്ന് കോട്ടയം വെസ്റ്റ് സി ഐ ന്യൂസ് 18 നോട് പറഞ്ഞു. പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആണ് കേസ് രജിസ്റ്റർ ചെയ്തത്. പിടികൂടിയ ആളെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. അലോട്ടിയേയും സംഭവത്തിൽ പ്രതി ചേർത്തിട്ടുണ്ട്.
സംഭവം നടന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഉള്ള സിസിടിവി പരിശോധിച്ച് തുടർ നടപടി എടുക്കാൻ പൊലീസ് നീക്കം നടത്തിയിരുന്നു. എന്നാൽ അക്രമം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ ലഭിക്കുന്ന സിസിടിവി ഇല്ല എന്നാണ് കണ്ടെത്തിയത്. സംഭവം ഉണ്ടായതിനു തൊട്ടുപിന്നാലെ സിവിൽ ഓഫീസർമാരായ മഹേഷ് രാജും പ്രദീപും അലോട്ടിയെ ഓട്ടോയിൽ കയറ്റി ജില്ലാ ജയിലിൽ എത്തിക്കുകയായിരുന്നു.
Also Read-ഈരാറ്റുപേട്ടയില്‍ വാറ്റുചാരായം വിറ്റ ജോണ്‍ ഹോനായി എക്‌സൈസ് പിടിയില്‍
അതേസമയം ഇത്ര വലിയ സംഭവം ഉണ്ടായിട്ടും പൊലീസ് ഉടനടി സ്ഥലത്തെത്തിയില്ല എന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നുണ്ട്. നാട്ടുകാർ കൂട്ടംചേർന്ന് എത്തിയതോടെയാണ് പൊലീസിനെ രക്ഷിക്കാനായത്. കയ്യിലുണ്ടായിരുന്ന വിലങ്ങ് ഉപയോഗിച്ച് അലോട്ടി ഉദ്യോഗസ്ഥരെ മർദ്ദിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. തൊട്ടടുത്ത് പൊലീസ് സ്റ്റേഷനുകൾ ഉണ്ടായിട്ടും വേഗത്തിൽ കൂടുതൽ പൊലീസ് എത്താത്തത് ദൃക്സാക്ഷികളെ ആശ്ചര്യപ്പെടുത്തി. കൂടുതൽ പൊലീസ് സംഘം എത്തുമെന്ന് വിവരം ലഭിച്ചതോടെ ഗുണ്ടാസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. കൂടുതൽ പ്രതികളെ പിടിച്ച ശേഷം ഇവരുടെ വിവരങ്ങൾ പുറത്തു വിടുമെന്നാണ് കോട്ടയം വെസ്റ്റ് സിഐ ന്യൂസ് 18 നോട് അറിയിച്ചത്.