ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ഭാസുരേന്ദ്രൻ ജീവനൊടുക്കാൻ ശ്രമിച്ചത്. വൃക്ക രോഗിയായ ജയന്തി ഒൻപതു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചായിരുന്നു ഭാസുരേന്ദ്രൻ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം അഞ്ചാമത്തെ നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയുടെ അകത്ത് സ്റ്റെയർകെയ്സിന് അടുത്തായാണ് ഇയാൾ വീണത്.
ഒരു വർഷത്തോളമായി ജയന്തി ഡയാലിസിസ് ചികിത്സയിലാണ്. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയരീതിയിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഭാസുരേന്ദ്രനിൽനിന്ന് മൊഴിയെടുക്കാൻ പോലീസിനായിട്ടില്ല.
advertisement
Summary: A husband strangled his ailing wife to death at a private hospital in Pattom (Thiruvananthapuram). The deceased has been identified as Jayanthi, a native of Karakulam. The incident occurred when she had arrived for dialysis treatment. Following the murder, her husband, Bhasurendran, attempted to take his own life and is currently in the hospital receiving treatment in critical condition.