ഇതേത്തുടർന്ന്, ഡിജിന് കള്ളനോട്ട് വിതരണം ചെയ്ത മൊറയൂർ സ്വദേശിയായ അതുൽ കൃഷ്ണ സി.യുടെ (19) വീട് റെയ്ഡ് ചെയ്ത് 500 രൂപയുടെ 20 വ്യാജനോട്ടുകൾ കണ്ടെത്തി. തുടർന്ന്, നോട്ടുകൾ അതുലിന് നൽകിയ അരീക്കോട് സ്വദേശിയായ അംജദിനെയും അഫ്നാനെയും അറസ്റ്റ് ചെയ്തു. അംജദിന്റെ വീട്ടിൽ നിന്ന്, കട്ട് ചെയ്യാത്ത അച്ചടിച്ച നോട്ടുകളുടെ 30 എ4 ഷീറ്റുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ശേഷം കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്ത നെല്ലിക്കപ്പറമ്പ് കുന്നുമ്മൽ സ്വദേശിയായ സാരംഗ് കെ. (20) എന്നയാളെ മണാശ്ശേരിയിലെ മുക്കത്തുള്ള വാടക വീട്ടിൽ വെച്ച് ഉപയോഗിച്ച പ്രിന്റർ സഹിതം പിടികൂടി. പ്രതികളിൽ ഡിജിൻ ഒരു പെയിന്ററാണെന്നും അതുൽ സോളാർ ഫിറ്റിംഗിൽ ജോലി ചെയ്യുന്നുവെന്നും അംജദ് ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിയാണെന്നും അഫ്നാൻ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിയാണെന്നും പോലീസ് പറഞ്ഞു.
advertisement
ഫറൂക്ക് എസിപി എ.എം. സിദ്ദിഖിൻ്റെ നേതൃത്വത്തിൽ ഫറോക്ക് ഐപി ശ്രീജിത്തിൻ്റെ മേൽനോട്ടത്തിൽ എസ്ഐമാരായ സജിനി, മിഥുൻ എന്നിവർ ഉൾപ്പെട്ട സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. എഎസ്ഐ അരുൺകുമാർ, എസ്‌സിപിഒമാരായ അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, വിനോദ് ഐടി, സിപിഒമാരായ സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരും സ്‌ക്വാഡിലുണ്ടായിരുന്നു.
Summary: In an operation against counterfeit notes, Farook police seized 57 fake Rs 500 notes, 30 printed papers and a printer from five accused. The raid, led by the police inspector in Farook, began at 9 pm on Friday and continued till Saturday night. Five people, including students, were arrested
