Also Read-പതിനെട്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു; മധ്യപ്രദേശിൽ ബന്ധുവായ പതിനെട്ടുകാരനെതിരെ കേസ്
അജ്ഞാതനായ വ്യക്തിക്കെതിരെ പരാതിയുമായി ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് യുവതി ബോറിവാലി പൊലീസ് സ്റ്റേഷനിലെത്തിയത്. 'കുറച്ചു നാളുകൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം വഴി ഒരു യുവാവ് സന്ദേശം അയച്ചു. യുവതിയും കാമുകനുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ തന്‍റെ പക്കലുണ്ടെന്നും ഇതൊക്കെ പരസ്യപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് ഇയാള്‍ യുവതിയെ വീഡിയോ കോൾ ചെയ്തു. മുഖം മറച്ചു വച്ചായിരുന്നു സംസാരം. കോളിനിടെ അശ്ലീലമായ തരത്തിൽ പെരുമാറാൻ ആവശ്യപ്പെട്ടു' എന്നാണ് യുവതി പരാതിയിൽ ആരോപിച്ചത്.
advertisement
Also Read-ലൈംഗികമായി പീഡിപ്പിക്കപ്പെട്ട മൂന്നു വയസുകാരന് ഗുരുതര പരിക്ക്; ദുബായിൽ ഡ്രൈവർ അറസ്റ്റിൽ
പരാതി സ്വീകരിച്ച പൊലീസ് സാങ്കേതിക സഹായത്തോടെ യുവാവിന്‍റെ അക്കൗണ്ട് ട്രേസ് ചെയ്ത് ആളെ പിടികൂടുകയായിരുന്നു. പിടിയിലായതിന് ശേഷമാണ് ഇയാള്‍ യുവതിയുടെ സഹപാഠിയായിരുന്നുവെന്ന കാര്യവും പുറത്തറിയുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ഡിപ്ലോമ ക്ലാസിലെ സഹപാഠികളായിരുന്നു ഇരുവരും. ആ സമയത്ത് അക്ഷയ്ക്ക് പെൺകുട്ടിയോട് ഇഷ്ടം ഉണ്ടയിരുന്നുവെങ്കിലും അവർ അത് കാര്യമായി എടുത്തില്ല എന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ എഞ്ചിനിയറിംഗ് കോഴ്സ് ചെയ്യുന്ന അക്ഷയ് അതിനൊപ്പം ജോലിയും ചെയ്തു വരുന്നുണ്ട്.
സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്ന് യുവതിയുടെ ഇ-മെയിൽ മനസിലാക്കി അവരുടെ ഫോൺ നമ്പർ പാസ് വേർഡ് ആയി ഉപയോഗിച്ചാണ് ഇ-മെയിൽ ഹാക്ക് ചെയ്തതെന്നാണ് അക്ഷയ് പൊലീസിനെ അറിയിച്ചത്. ഇതുവഴി ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്തു. യുവതിയെ മറ്റൊരാൾക്കൊപ്പം കാണുന്നതിലുള്ള ദേഷ്യം സഹിക്കവയ്യാതെയാണ് ഇത്തരത്തിൽ ചെയ്തതെന്നും ഇയാൾ കുറ്റസമ്മതം നടത്തി.
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ബോറിവാലി പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സ്ത്രീയെ അപമാനിക്കാൻ ശ്രമം,ക്രിമിനൽ ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
