ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റുകളുമായാണ് പലരും നഗരത്തിൽ തങ്ങുന്നത്. ലഹരിമരുന്ന് കടത്തുമ്പോൾ പെൺകുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തുന്നത് കുടുംബമെന്ന തോന്നൽ ഉണ്ടാക്കി അന്വേഷണസംഘത്തെ കബളിപ്പിക്കാനാണ്. പലയിടത്തും ഈ പരീക്ഷണം വിജയിച്ചതോടെയാണ് പെൺകുട്ടികളെ കൂടുതലായും സംഘത്തിലേക്ക് എത്തിച്ചതെന്ന് പിടിയിലായവർ വെളിപ്പെടുത്തി.
ലഹരി മരുന്നിന് അടിമപ്പെട്ടവർ തന്നെയാണ് കൂടുതൽ പെൺകുട്ടികളും. ഇവർ പിന്നീട് മരുന്നിനും പണത്തിനുമായി സംഘങ്ങളുമായി ഒത്തു ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാവുകയാണ്. സുഹൃദ് ബന്ധങ്ങൾ വഴിയാണ് പലരും ഇവിടേക്ക് എത്തുന്നത്. ലോക്ക്ഡൗൺ മൂലം പലരുടെയും ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നഗരത്തിൽ താമസിച്ച് ജീവിക്കാൻ പറ്റാത്ത സ്ഥിതിയുമായി. അങ്ങനെയുള്ളവർ ലഹരി കടത്ത് സംഘത്തിൽ എത്തിപ്പെട്ടിട്ടുണ്ട്.
advertisement
സംഭവത്തിൽ എക്സൈസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റുമായി ഇവർക്കുള്ള ബന്ധവും സ്ഥിരീകരിച്ചട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു സംഘത്തിൻറെ പ്രവർത്തനമെന്നും വ്യക്തമായിട്ടുണ്ട്. ബംഗളൂരു, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിലെ ലഹരിമരുന്ന് മാഫിയകളുമായി കൊച്ചിയിൽ പിടിയിലായ സംഘത്തിന് ബന്ധമുണ്ട്.
ഒറ്റദിവസം കൊണ്ട് രണ്ട് കിലോയോളം സിന്തറ്റിക് മയക്കുമരുന്നാണ് എക്സൈസ് സംഘം കൊച്ചിയിൽ പിടികൂടിയത്. പത്തു കോടിയോളം രൂപയാണ് ഇതിന് വിലമതിക്കുക. ചെന്നൈയിലെയും കൊച്ചിയിലെയും ഗുണ്ടാ നേതാക്കന്മാരും ഇവർക്ക് അടുപ്പമുണ്ട്. പല ഗുണ്ടാസംഘങ്ങളും ലഹരിമരുന്ന് കടത്തിന് എസ്കോർട്ട് നൽകുന്നുണ്ട്. ഇവർക്ക് അതിനുള്ള പണവും നൽകും.
കൂടുതൽ ലഹരി ലഭിക്കുന്നു എന്നതും എളുപ്പം കടത്തിക്കൊണ്ടു പോകാൻ കഴിയുന്നതും കൊണ്ടുമാണ് സിന്തറ്റിക് ഡ്രഗ്സ് ഇപ്പോൾ വ്യാപകമാകുന്നത്. കൊച്ചിയിൽ പിടിയിലായവരെ വരും ദിവസം എക്സൈസ് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ചെന്നെയിൽ നിന്ന് ആഡംബര കാറിൽ കുടുംബസമേതമെന്ന രീതിയിൽ സ്ത്രീകളും, വിദേശ ഇനത്തിൽ പെട്ട നായ്ക്കളുടെയും മറവിൽ ചെക്പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചു എംഡിഎംഎ കൊണ്ട് വന്നു കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്ന വൻ സംഘത്തെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നുമാണ് പ്രതികളെയും എംഡിഎംഎയും ഒരു i20 കാറും മൂന്ന് വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളെയും വിദഗ്ദ്ധ നീക്കത്തിലൂടെ പിടികൂടിയത്. എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഇയാളുടെ ഭാര്യ ഷംന, കാസർഗോഡ് സ്വദേശികളായ അജു എന്ന അജ്മൽ, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് പിടിയിലായത്.
Summary: More women involved in the Kochi narcotics racket