2017 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.വർഷങ്ങൾ നീണ്ട പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്ക് ഒടുവിൽ സ്വയം രക്ഷ എന്ന നിലയ്ക്കാണ് കൊലനടത്തിയതെന്നാണ് യുവതിയുടെ വാദം. കൊലപാതകം നടന്ന ദിവസം തന്റെ വീട്ടിൽ ഒരു സംഭവം ഉണ്ടായി എന്ന അഡിമാൻഡോ തന്നെയാണ് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അവിടെ സോഫയിൽ വെടിയേറ്റ നിലയിൽ ക്രിസ്റ്റഫറിന്റെ ശരീരം കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടയിൽ വെടിയേറ്റുവെന്നാണ് പൊലീസ് പറയുന്നത്.
Christopher Grover
advertisement
ക്രിസ്റ്റഫർ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ശിശുസംരക്ഷണ കേന്ദ്രത്തിലെ ആളുകൾ നിക്കോളിന്റെ അപ്പാർട്മെന്റ് സന്ദർശിച്ചിരുന്നു. അഡിമാൻഡോയുടെ മുഖത്ത് അടിയേറ്റ പാടുകൾ കണ്ട ആരോ കുട്ടികളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് വിളിച്ചു വരുത്തിയതായിരുന്നു ഇവരെ.
അതേസമയം സ്വയം രക്ഷക്കല്ലെന്നും മനപൂര്‍വം നടത്തിയ കൊലപാതകമാണിതെന്നുമായിരുന്നു എതിർഭാഗത്തിന്റെ വാദം. കാര്യങ്ങൾ വളച്ചൊടിക്കാൻ അഡിമാൻഡോ അതീവ സമർഥയാണെന്നും ഇവർ വാദിച്ചു. സ്വയം പ്രതിരോധിക്കാൻ പോലും അവസരം നൽകാതെ ഉറങ്ങിക്കിടന്ന ക്രിസ്റ്റഫറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിന് ശേഷം പീഡനം, ലൈംഗിക അതിക്രമം എന്നൊക്കെ കഥകൾ മെനയുകയായിരുന്നുവെന്നും ഇവർ കോടതിയെ അറിയിച്ചു.
Nicole Addimando
എന്നാൽ യുവതി നേരിടേണ്ടി വന്ന പീഡനങ്ങൾ വിവരിച്ചു കൊണ്ടായിരുന്ന പ്രതിഭാഗം വാദങ്ങളെ എതിർത്തത്. ഗ്രോവര്‍ നിക്കോളിനെ ബലാത്സംഗം ചെയ്തുവെന്നും ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചുവെന്നും പറയുന്നു. കൂടാതെ സ്പൂൺ ചൂടാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും വിവരിക്കുന്നു. വാദം മുഴുവന്‍ കേട്ട കോടതി അഡിമാൻഡോ കുറ്റക്കാരിയെന്ന് വിധിക്കുകയായിരുന്നു. ഇവരുടെ ശിക്ഷ അടുത്തമാസം പ്രഖ്യാപിക്കും.