ഇറാന്‍ തകര്‍ന്നടിഞ്ഞു; യുദ്ധം ജയിച്ച അമേരിക്ക ലോകത്തെ കരുത്തുറ്റ സൈന്യം ആണെന്ന് തെളിഞ്ഞതായി ട്രംപ്
- Published by:Sarika N
- news18-malayalam
Last Updated:
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പല സംവിധാനങ്ങളും തരിപ്പണമായതായി ട്രംപ് അറിയിച്ചു
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്ക വിജയം വരിച്ചെന്നും ഇറാന്റെ സൈനിക ശേഷി തകർത്തെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ വ്യോമസേനയും നാവികസേനയും പൂർണ്ണമായും ഇല്ലാതായെന്നും ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പല സംവിധാനങ്ങളും തരിപ്പണമായതായി ട്രംപ് അറിയിച്ചു. അമേരിക്ക ലക്ഷ്യമിട്ടത് ഇറാനിലെ ഭരണകൂട മാറ്റമായിരുന്നില്ലെങ്കിലും സ്വാഭാവികമായി അത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഭാഗത്തുനിന്ന് ഇനി എന്ത് നീക്കമുണ്ടായാലും അമേരിക്ക ഉടൻ അറിയുമെന്നും അത് തകർക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഒരു ഭീഷണിയല്ലെന്നും ആ ഭീഷണി പൂർണ്ണമായും ഒഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെക്കുറിച്ചും ട്രംപ് നിർണ്ണായക പരാമർശം നടത്തി. ഹോർമുസ് കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങൾ അതിന്റെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങണമെന്ന് ട്രംപ് പറഞ്ഞു. അതിന് തയ്യാറല്ലാത്ത പക്ഷം രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങാൻ തയ്യാറാകണം. അതല്ലെങ്കിൽ ഹോർമുസ് സ്വാഭാവികമായി തുറക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ വിജയം ആഘോഷിക്കുമ്പോഴും പശ്ചിമേഷ്യൻ യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ട്രംപ് വ്യക്തമായ സൂചനകളൊന്നും നൽകിയിട്ടില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 02, 2026 7:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാന്‍ തകര്‍ന്നടിഞ്ഞു; യുദ്ധം ജയിച്ച അമേരിക്ക ലോകത്തെ കരുത്തുറ്റ സൈന്യം ആണെന്ന് തെളിഞ്ഞതായി ട്രംപ്









