പ്ലാമൂട്ടുക്കടയിലെ ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിയായ വിരാലി ചെറിയകണ്ണുക്കുഴി വീട്ടില്‍ ലിജി ദാസിന്റെ മാലയാണ് മോഷ്ടിച്ചത്. പ്ലാമൂട്ടുക്കടയില്‍ നിന്ന് പൂഴിക്കുന്ന് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ലിജിദാസ് സ്‌കൂട്ടര്‍ തിരിക്കുന്നതിനായി റോഡരികിലേക്ക് ഒതുക്കിയപ്പോള്‍ മുഹമ്മദ് ഷാന്‍ ലിജിദാസിനെ ആക്രമിച്ച് മാല തട്ടിപ്പറിക്കുകയായിരുന്നു. ആക്രമിയെ പ്രതിരോധിക്കാന്‍ ലിജിദാസ് ശ്രമിച്ചെങ്കിലും ലിജിയെ ആക്രമിച്ച് പ്രതികള്‍ മാലയുമായി രക്ഷപ്പെടുകയായിരുന്നു.
ലിജി ദാസിനെ ആക്രമിച്ച് മാല തട്ടിപ്പറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ തിരുവനന്തപുരം നഗരത്തില്‍ വച്ച് പോലീസ് നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ബെംഗളൂരുവില്‍ ഒളിവില്‍പ്പോയ മുഹമ്മദ് ഷാനെ വെള്ളിയാഴ്ച രാത്രി പൊലീസ് ആറ്റിങ്ങലിന് സമീപത്ത് വച്ച് പിടികൂടുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊഴിയൂര്‍ പൊലീസ് തെളിവെടുപ്പ് നടത്തി.
advertisement
നഷ്ടപ്പെട്ട മാലയ്ക്കു പകരം യുവതിക്കു എഴു പവൻ വരുന്ന മാല വ്യവസായി ബോബി ചെമ്മണ്ണൂർ സമ്മാനിച്ചിരുന്നു. വിരാലിയിലെ ശാലോം ഡ്രൈവിങ് സ്കൂളിലെ പരിശീലന ജോലിയിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ടാണ് അടുത്തിടെ ലിജി ദാസ് മാല വാങ്ങിയത്.