മുൻപു രണ്ടു തവണ പെൺകുട്ടിയുടെ കൈയ്ക്കു കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളിൽ മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ച് തള്ളുകയും ചെയ്താതായി പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് എരുമേലി ടൗണില്‍ വെച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് മർദനമേറ്റിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇയാളെ മർദിച്ച ബീര്‍ എന്ന യുവാവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
Also Read-കൊച്ചിയിൽ വീണ്ടും ഹോട്ടലിലെ തർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തി
advertisement
മര്‍ദിച്ച യുവാവിനെ ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ ബസിൽ ഒപ്പം യാത്ര ചെയ്തിരുന്ന കൂട്ടുകാരോടും വിവരങ്ങൾ പറഞ്ഞിരുന്നു. ഇവരും പെൺകുട്ടിയുടെ മൊഴി ശരിയാണെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പോക്സോ വകുപ്പനുസിരിച്ച് പ്രതിയെ അറസ്റ്റ് ചെയ്ചതെന്ന് പൊലീസ് അറിയിച്ചു.