പുർനിയയിലെ ബേലാ പ്രസാദി ഭവാനിപൂരിലുള്ള ഭർതൃവീട്ടിലാണ് അംഗൂരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിനു പിന്നാലെ ഭർത്താവിന്റെ വീട്ടുകാർ ഒളിവിൽ പോയി. അംഗൂരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അയൽവാസികളാണ് ഇവരുടെ വീട്ടിലേക്ക് വിവരം അറിയിച്ചത്.
ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് അംഗൂരിയെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരൻ പൊലീസിനോട് പറഞ്ഞു. ഫ്രിഡ്ജിനു വേണ്ടിയാണ് സഹോദരി കൊല്ലപ്പെട്ടതെന്നും സഹോദരൻ പറഞ്ഞു.
advertisement
മോമിനാഥ് അലം ആണ് യുവതിയുടെ ഭർത്താവ്. ഇവർക്ക് നാല് മക്കളുമുണ്ട്. അഞ്ചാമത്തെ കുഞ്ഞിനെ ഏഴ് മാസം ഗർഭിണിയായിരിക്കേയാണ് യുവതി കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മർദനത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
Location :
Bihar
First Published :
August 04, 2023 9:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീധനമായി ഉറപ്പിച്ച ഫ്രിഡ്ജ് നൽകിയില്ല; ബിഹാറിൽ ഗർഭിണിയെ അടിച്ചു കൊന്നു