1997ലായിരുന്നു കേസിന് ആസ്പദമായ സംഭവം. 21 കാരനായ ഇക്ബാൽ കുളത്തൂപ്പുഴ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 26കാരിയെ സ്വകാര്യ ബസിൽ തട്ടിക്കൊണ്ടുപോവുകയും വർക്കലയിൽ എത്തിച്ച് ലോഡ്ജുകളിലും റിസോർട്ടിലും ഒരാഴ്ചയോളം തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ യുവതിയെ കുളത്തൂപ്പുഴ-വർക്കല റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന ബസിലാണ് തട്ടിക്കൊണ്ടു പോയത്. ബസുടമയുടെ മകനായ ഇക്‌ബാൽ ബസിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു.
advertisement
യുവതിയുടെ പരാതിയിൽ കേസെടുത്ത അഞ്ചൽ പൊലീസ് ഇക്ബാൽ ഉൾപ്പെടെയുള്ള പ്രതികളെ ഉടൻ പിടികൂടിയിരുന്നു. പക്ഷെ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപ്പോയശേഷം വിദേശത്തേക്കു കടന്നു. പൊലീസ് പല തവണ ഇക്ബാലിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാൾ നാട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.